തിരുവനന്തപുരം: സഭയില്‍ കുറച്ച് പുരോഹിതര്‍ മാത്രമേ ബ്രഹ്മചര്യം പാലിക്കുന്നുള്ളൂവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. സഭയില്‍ നടക്കുന്നത് വലിയ തെറ്റുകളാണ്. സഭയ്ക്കും അതിന്റെ മര്യാദയ്ക്കും വിപരീതമായി പ്രവര്‍ത്തിക്കുന്ന നിരവധി കന്യാസ്ത്രീകളും പുരോഹിതന്മാരും സഭയ്ക്കുള്ളിലുണ്ടെന്ന് ജനങ്ങള്‍ക്കറിയാം. അവരെയൊക്കെ സുഖമായി ഉറക്കിക്കെടുത്തി തന്നെ ഇല്ലാതാക്കാന്‍ നോക്കിയാല്‍ താന്‍ മരിച്ചു വീഴില്ലെന്നും സിസ്റ്റര്‍ കളപ്പുരയ്ക്കല്‍ പറഞ്ഞു.
തനിക്കെതിര സഭയുടെ മുഖപത്രത്തില്‍ വന്ന ലേഖനത്തിന് സഭയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ നടത്തുന്നത്. സഭയിലെ പൗരോഹിത്യ വിഭാഗത്തിന്റെ തെറ്റുകള്‍ മറച്ചുവെക്കുന്നതിന് തന്നെ കരുവാക്കുയാണ്. താന്‍ ചെയ്തത് ശരിയാണെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്ക്കുന്നു. സഭയില്‍ പുരുഷ മേധാവിത്തമാണ് നിലനില്‍ക്കുന്നത്. കണ്ടുമുട്ടിയതില്‍ കുറച്ച് പുരോഹിതര്‍ മാത്രമേ ബ്രഹ്മചര്യം പാലിക്കുന്നുള്ളു. ‘വലിയ തെറ്റുകളെ കണ്ടില്ലെന്ന് നടിച്ചിട്ട് താന്‍ കന്യാസ്ത്രീകള്‍ക്കെതിരാണെന്ന് പറഞ്ഞാല്‍ പറയുന്നവര്‍ അവിടെയിരിക്കുകയേ ഉള്ളു.
ഒരു കാരണവശാലും ഇതൊന്നും എന്നെ തളര്‍ത്തില്ല. മൂന്ന് വ്രതങ്ങളും കൃത്യമായി പാലിച്ച് തന്നെയാണ് താന്‍ ജീവിക്കുന്നത്.’ – സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. ഒന്നല്ല പത്ത് പുസ്തകമെങ്കിലും എഴുതണം, അതിനുള്ള കഴിവും തനിക്കുണ്ടെന്നും ഇതെല്ലാം സഭ നിഷേധിക്കുകയാണെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. പിതാക്കന്മാരുടെ തെറ്റുകള്‍ക്ക് തന്നെ ബലിയാടാക്കുകയാണ്. തന്റെ വ്രതം ധാര്‍മിക നിലപാടുകളോടുകൂടിയാണ് മുന്നോട്ട് പോകുന്നത് അത് സഭക്ക് അപമാനമല്ലെന്നും സിസ്റ്റര്‍ പറഞ്ഞു. തനിക്കെതിരെ മുഖപ്രസംഗം എഴുതിയ ലേഖകന്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ കുറച്ച് നാളായി തന്നെ അപമാനിക്കുകയാണ്.
സഭയില്‍ പരസ്പരം സംസാരിക്കാന്‍ പോലും തയ്യാറാകാത്ത കന്യാസ്ത്രീകളെയും പുരോഹികരെയും കാണാനാവില്ല. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്ന് പറയുന്ന പുരോഹിതരും സഭയിലുണ്ട്. ഇതൊന്നും സഭയ്ക്ക് പ്രശ്നമല്ല എന്നിട്ടാണ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിലോ, യാത്രാ സൗകര്യത്തിന്റെ പേരിലോ ഒരു വാഹനമെടുത്ത തന്നെ കുറ്റക്കാരിയാക്കാന്‍ ശ്രമിക്കുന്നതെന്നും സിസിറ്റര്‍ പറഞ്ഞു.
സഭയില്‍ നടക്കുന്നത് വലിയ തെറ്റുകളാണ്, ബ്രഹ്മചര്യം വേണ്ടെന്ന് പറയുന്ന പുരോഹിതര്‍ക്ക് ചുരിദാര്‍ ഇടുന്നത് തെറ്റാണ്. ഒരു പ്രോവിന്‍സ് മുഴുവനും സാരിയുടുക്കുമ്പോഴാണിതെന്ന് ഓര്‍ക്കണമെന്നും സിസ്റ്റര്‍ പറഞ്ഞു. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തതും ചുരിദാര്‍ ധരിച്ചതും തെറ്റാണെന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കന്യാസ്ത്രീ സഭയെ അപഹസിച്ചെന്നും പൊതു സമൂഹത്തിന് മുന്നില്‍ കന്യാസ്ത്രീ സമൂഹത്തെ അപമാനിച്ചന്നുമായിരുന്നു സഭയുടെ മുഖപത്രത്തിലുണ്ടായിരുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നു. ചില ശാരീരീക പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മദര്‍ ജനറലിന് പെട്ടെന്ന് മറുപടി കൊടുക്കാന്‍ സാധിക്കാത്തത് – സിസ്റ്റര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: