ന്യൂദല്‍ഹി: സാമ്പത്തിക സംവരണ ബില്ലിനെ ബിജെപി കേരള ഘടകം സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. കേരളത്തില്‍ ഹിന്ദു ഇതര വിഭാഗങ്ങള്‍ക്കും ആനുകൂല്യം കിട്ടുമെന്ന് ശ്രീധരന് പിള്ള പറഞ്ഞു. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത മുസ്ലീം ലീഗിന്റെയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്ന സിപിഐയുടെയും നിലപാട് മുന്നണികള്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലബാറിലെ മുസ്ലിങ്ങൾക്ക് മാത്രമുള്ള പ്രസ്ഥാനമായി ലീഗ് ചുരുങ്ങുകയാണെന്നും ശ്രീധരന് പിള്ള പറഞ്ഞു. രാജ്യത്തെ സംവരണമില്ലാത്ത മുസ്ലിങ്ങൾക്കും ബില്ല് സഹായകരമാകും. ബില്ല് ഇരുസഭകളിലും പാസായ സന്തോഷം പങ്കുവെച്ച് ശനിയാഴ്ച ആഹ്ളാദ ദിനമായി കേരള ബിജെപി സംസ്ഥാ ഘടകം ആചരിക്കുമെന്നും ശ്രീധരന്‍പിള്ള ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
അക്രമം ഉണ്ടായപ്പോൾ ബിജെപി കർശന നിലപാട് എടുത്തു. അക്രമങ്ങളുണ്ടാകുമ്പോള്‍ മാധ്യമങ്ങൾക്ക് പരിരക്ഷ ലഭിക്കണം. കേരളത്തിലെ മാധ്യമങ്ങളുടെ സിപിഎം ഫ്രാക്ഷൻ ആണ് ബഹിഷ്കരണത്തിലേക്ക് നയിച്ചത്. ഹർത്താലിനിടെ കാസർകോഡ് മനോരമ ന്യൂസ് സംഘത്തെ ആക്രമിച്ചത് സിപിഎമാണെന്ന വാർത്ത പുറത്തുവന്നു. യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാൻ മാധ്യമങ്ങൾ തയാറാകണമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: