കോഴിക്കോട് : ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ ഉദ്യോഗസ്ഥനായ എസ്. വിജയനാണെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫീസിയ ഹസന്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസെന്നും താനും മറിയം റഷീദയും അതില്‍ ഇരകളാക്കപ്പെടുകയായിരുന്നെന്നും ഫൗസിയ ഹസന് അറിയിച്ചു. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണത്തിനായി നിയമപോരാട്ടം നടത്തും. തനിക്കും മറിയത്തിനും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. വൈകിയെങ്കിലും അത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാരക്കേസില്‍ തങ്ങളെ ആയുധമാക്കുകയായിരുന്നു.
നമ്പി നാരായണനെ ഇതിനു മുമ്പ് പരിചയം പോലും ഉണ്ടായിരുന്നില്ല. സിബിഐ കസ്റ്റഡിയില്‍ വെച്ചാണ് ആദ്യമായി കാണുന്നതെന്നും ഫൗസിയ പറഞ്ഞു. ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലി വിധിയുണ്ടായത് പ്രതീക്ഷയുണര്‍ത്തുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: