കൊച്ചി: പണിമുടക്കിന്റെ മറവില്‍ രണ്ട് ദിവസങ്ങളിലായി ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ റെയില്‍വേ കേസെടുത്തു തുടങ്ങി. ഇതിനകം 32 കേസുകളിലായി ആയിരത്തിലേറെപ്പേര്ക്കെതിരെയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കേസെടുത്തത്. രണ്ട് ദിവസം കൊണ്ട് റെയില്‍വേയ്ക്കുണ്ടായ ലക്ഷങ്ങളുടെ നഷ്ടം ഇവരില്‍ നിന്ന് ഈടാക്കും. ട്രെയിന്‍ തടഞ്ഞിട്ടാല്‍ ഒരു മിനിറ്റിന് 400 രൂപയാണ് നഷ്ടം വരിക. ഇതനുസരിച്ചുള്ള തുക കണക്കാക്കി അതാകും ട്രെയിന്‍ തടഞ്ഞവരില്‍ നിന്ന് ഈടാക്കുക.
പ്രമുഖ നേതാക്കളടക്കം പ്രതിപ്പട്ടികയിലുണ്ട്. അനധികൃതമായി സ്റ്റേഷനില്‍ പ്രവേശിച്ചു. യാത്രക്കാര്‍ക്ക് തടസമുണ്ടാക്കി, റെയില്‍വേ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. റെയില്‍വേ അധികൃതര്‍ എടുത്ത ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും നോക്കിയാണ് പ്രതികളെ തിരിച്ചറിയുന്നത്. രണ്ടു വര്‍ഷം വരെ തടവും രണ്ടായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. എറണാകുളം നോര്‍ത്ത്, കളമശേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ട്രെയില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് മുന്നൂറു പേര്‍ക്കെതിരെയാണ് കേസ്. കേസെടുത്തവര്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങി. അവരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യും. കേസുകളും നടപടികളും വൈകുമെങ്കിലും റെയില്‍വേ കേസുകള്‍ കടുത്തതാണ്. അതിനാല്‍ നടപടി ഉറപ്പും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: