കൊച്ചി : തിരുവാഭരണ ഘോഷയാത്രക്ക് പോലീസ് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പു നല്കി.
ആംഡ് പൊലീസിന്റെ സംരക്ഷണമുണ്ടാക്കും. ഒരു അസി. കമാന്‍ഡന്റിന്റെ നേതൃത്വത്തിലാണ് സുരക്ഷ. ഇതിനു പുറമേ പൈലറ്റ് വാഹനവും ബോംബ് സ്ക്വാഡും അകമ്പടിക്കുണ്ടാകുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. മുന്‍ വര്‍ഷങ്ങളിലേതുപോലെ തിരുവാഭരണ ഘോഷയാത്രയ്ക്ക് ഒരുക്കങ്ങള്‍ നടത്തിയെന്നും തിരുവാഭരണം തിരിച്ചു പന്തളം കൊട്ടാരത്തില്‍ എത്തിക്കുമെന്നും ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.
പോലീസ് സംരക്ഷണം തേടി പന്തളം പാലസ് മാനേജ്മെന്റ് കമ്മിറ്റി നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. ജനുവരി 12നാണ് പന്തളം കൊട്ടാരത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്. മകരവിളക്ക് കഴിഞ്ഞ് ജനുവരി 23നാണ് ഇത് പന്തളം കൊട്ടാരത്തില്‍ തിരിച്ചെത്തിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: