കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ബോര്‍ഡുകള്‍ നശിപ്പിക്കുന്നു. ഗ്രാമീണ മേഖലയുടെ വൈദ്യുതീകരണം, കുടിവെള്ളം, പാര്‍പ്പിടം, റോഡ് തുടങ്ങി കേന്ദ്രം നടപ്പിലാക്കന്ന ജനക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവ് പകരാന്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളാണ് നശിപ്പിക്കുന്നത്.
പദ്ധതിക്ക് അനുവദിച്ച തുകയും പദ്ധതിയുടെ പൂര്‍ണമായ വിവരങ്ങളും സംശയ നിവാരണത്തിനായി ബന്ധപ്പെടാനുള്ള ടോള്‍ ഫ്രീ നമ്പറുകളും അടങ്ങിയ ബോര്ഡുകളാണിവ. ജനങ്ങള്‍ക്ക് പദ്ധതികളെകുറിച്ച് അറിവ് ലഭിക്കാന്‍ ഇത്തരം ബോര്‍ഡുകള്‍ ഏറെ പ്രയോജനകരമാണ്. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിക്കുന്നവയാണ് ഇവ. ഇവ നശിപ്പിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ വിരോധമാണ്. ബോര്‍ഡിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമാണ് കീറിമാറ്റുന്നത്. പദ്ധതിയെ കുറിച്ച് എവിടെ നിന്ന് എങ്ങനെ വിവരങ്ങള്‍ ലഭിക്കുമെന്ന ഭാഗങ്ങളും കീറിക്കളയുകയാണ്.
വൈദ്യുതി, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലെ വിവിധ കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ മറച്ചുവെച്ച് ഇടതുപക്ഷ സര്‍ക്കാര്‍ പേര് മാറ്റി സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളായി അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇവയുടെ ഭൂരിഭാഗം തുകയും നല്‍കുന്നത് കേന്ദ്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: