കൊച്ചി: ബിഷപ് ഫ്രാങ്കോ സംഭവം, പ്രക്ഷോഭം, സഭയ്ക്കെതിരെ അകത്തും പുറത്തും നിന്നുള്ള വിമര്‍ശനം തുടങ്ങിയവ പരിഗണിച്ച് സഭയ്ക്കുള്ളില്‍ സുരക്ഷ കൂട്ടുന്നു, പരാതി പരിഹാര സമിതികള്‍ ഉണ്ടാക്കുന്നു. സിറോ മലബാര്‍ സഭയില്‍ ‘സേഫ് എന്‍വയോണ്‍മെന്റ് പോളിസി’ നടപ്പാക്കുമെന്നു സഭയുടെ സിനഡ് വ്യക്തമാക്കി. ദേവാലയങ്ങളിലും, സ്ഥാപനങ്ങളിലും, സന്ന്യസ്തഭവനങ്ങളിലുമുള്ള ജീവിത, ശുശ്രൂഷാ സാഹചര്യങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പടെ എല്ലാവര്ക്കും കൂടുതല്‍ സുരക്ഷിതത്വവും സാക്ഷ്യശൈലിയും ഉറപ്പാക്കുന്ന ‘സേഫ് എന്‍വയോണ്‍മെന്റ് പോളിസി’ രൂപതകളില്ലൊം നടപ്പാക്കും.
സുരക്ഷിതമായി, സന്തോഷത്തോടെ സഭയില്‍ ജീവിക്കാനും ശുശ്രൂഷ ചെയ്യാനും സാഹചര്യം ഉണ്ടാക്കുകയാണ് സഭയുടെ ആഗ്രഹമെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു. രൂപതകളിലും ഇടവകകളിലും സന്ന്യാസാശ്രമങ്ങളിലും സഭാസ്ഥാപനങ്ങളിലുമുള്ള സുരക്ഷ കൂട്ടുകയാണ് ഉദ്ദേശ്യം. കെസിബിസി പുറപ്പെടുവിച്ച രേഖകളാണ് നയത്തിന് ആധാരം.
സഭയ്ക്കകത്തും പുറത്തുംനിന്ന് സഭയുടെ പേരില്‍ ആരോപിക്കുന്ന പരാതികളില്‍ പരിഹാരം കാണാന്‍ അല്മായര്ക്ക് പങ്കുള്ള രൂപതകള്‍ സമിതി രൂപീകരിക്കണം. പരാതികളില്‍ സമയബന്ധിതമായി തീരുമനമെടുക്കണം. നീതി നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്തവും സമിതികള്ക്കാണെന്ന് സിനഡ് വ്യക്തമാക്കി.
സിറോ മലബാര്‍ സഭയിലെ 55 മെത്രാന്മാര് പങ്കെടുക്കുന്ന സിനഡ് സഭയിലെ നാല് മേജര്‍ സെമിനാരികളെക്കുറിച്ചും വൈദിക പരിശീലനത്തെ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: