കൊച്ചി: മതപ്രീണനം മുഖമുദ്രയാക്കിയ മുന്നണി രാഷ്ട്രീയത്തിന്റെ വക്താക്കളും മുഖ്യധാരാ മാധ്യമങ്ങളും തമസ്കരിച്ച ശബരിമലയുടെ മുറിവേറ്റ ചരിത്രം ഓര്‍മപ്പെടുത്തി ഒരു പുസ്തകം. ശബരിമല തീവയ്പിന്റെ നിഗൂഢതകൡലേക്ക് വെളിച്ചം വീശുന്ന അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടാണ് ‘കുരുക്ഷേത്ര പ്രകാശന്’ പുനഃപ്രസിദ്ധീകരിച്ചിട്ടുള്ളത്.
1950ല്‍ ശബരിമല ക്ഷേത്രം അഗ്നിക്കിരയാക്കുകയും, അയ്യപ്പവിഗ്രഹം തച്ചുടയ്ക്കുകയും ചെയ്തിരുന്നു. ഗൂഢലക്ഷ്യത്തോടെ ചില ക്രൈസ്തവ ശക്തികളാണ് ഇത് ചെയ്തതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡിഐജി കെ. കേശവമേനോന് കണ്ടെത്തിയിരുന്നു. ക്ഷേത്രധ്വംസനത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടും അത് പരസ്യപ്പെടുത്താനോ കുറ്റവാളികളെ ശിക്ഷിക്കാനോ ഭരണാധികാരികള്‍ തയാറായില്ല.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന 1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഹിന്ദുക്കളെ വഞ്ചിക്കുകയായിരുന്നു. ക്രൈസ്തവ മതശക്തികളെ പ്രീണിപ്പിക്കാനായിരുന്നു ശബരിമലയ്ക്കുനേരെ അതിക്രമം നടത്തിയവരെ ഇഎംഎസ് സര്‍ക്കാര്‍ നിയമത്തിനു മുന്പില് കൊണ്ടുവരാതിരുന്നത്.
ശബരിമല തീവയ്പ് കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു ആധികാരിക രേഖയാണ്. ഈ റിപ്പോര്‍ട്ട് വെളിച്ചം കാണരുത് എന്ന ഉദ്ദേശ്യത്തില്‍ കോപ്പികള്‍ മൊത്തമായി കത്തിച്ചുകളയുകയുണ്ടായി. റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ ചിലര്‍ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ കോപ്പി വിരളമാണ്. ഈ കുറവാണ് കുരുക്ഷേത്ര പ്രകാശന് പരിഹരിച്ചിരിക്കുന്നത്.
ഡോ. എന്‍.ആര്. മധു എഡിറ്റു ചെയ്ത ‘ശബരിമല ആചാരവും വിചാരവും’ എന്ന പുസ്തകത്തിലാണ് ശബരിമല തീവയ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയ്ക്കെതിരെ ഭരണാധികാരികള്‍ നടത്തുന്ന കടന്നാക്രമണങ്ങളെ ആശയതലത്തില്‍ പ്രതിരോധിക്കുന്ന നിരവധി ലേഖനങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാറിന്റേതാണ് അവതാരിക. സ്വാമി ചിദാനന്ദപുരി, ഡോ. എന്‍.ആര്. മധു, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കാ.ഭാ. സുരേന്ദ്രന്, കാളിയമ്പി, ദേവിനായര്‍, സന്ദീപ് വാര്യര്‍, ഹരികൃഷ്ണന് ഹരിദാസ്, കാവാലം അനില്‍, ഷാബുപ്രസാദ് എന്നിവരുടെ ലേഖനനങ്ങള്‍, മാറിയ കാലത്ത് അയ്യപ്പഭക്തരും ശബരിമലയും നേരിടുന്ന ഭീഷണികളെയും കടന്നാക്രമണങ്ങളെയും തുറന്നുകാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: