ആലപ്പുഴ: പ്രളയാനന്തര കുട്ടനാട്ടില്‍ സഞ്ചരിക്കുന്ന ആര്‍ഒ പ്ലാന്റുമായി സേവാഭാരതി. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് വിഭാഗ് സഹസംഘചാലക് വി.എന്‍. രാമചന്ദ്രന് അധ്യക്ഷനായി. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ ബിജു, രാഷ്ട്രധര്‍മ്മ പരിഷത്ത് സെക്രട്ടറി ലക്ഷ്മി നാരായണന്, സേവാഭാരതി ഹൈദരാബാദ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്, സേവാഭാരതി ആലപ്പുഴ ജില്ലാ സെക്രട്ടറി കെ. ബാബു, ആര്‍എഎസ്എസ് ജില്ലാ കാര്യവാഹ് എ.വി. ഷിജു, ജില്ലാ സേവാപ്രമുഖ് കെ.പി. ഗിരീഷ്, ജില്ലാ സഹസമ്പര്‍ക്ക പ്രമുഖ് കെ. ബിജു, കുട്ടനാട് താലൂക്ക് കാര്യവാഹ് ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രളയത്തിനുശേഷം കടുത്ത കുടിവെള്ള ക്ഷാമമാണ് കുട്ടനാട്ടില്‍ അനുഭവപ്പെടുന്നത്. ആറുകളിലും ഇടത്തോടുകളിലും വെള്ളം മലിനമായ സാഹചര്യത്തില്‍ പ്രാഥമികാവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ ജനം ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ പോലും ജലമാര്‍ഗം എത്താന്‍ കഴിയുന്ന സഞ്ചരിക്കുന്ന ആര്‍ഒ പ്ലാന്റിന് സേവാഭാരതി രൂപം നല്‍കിയത്. രാഷ്ട്രധര്‍മ്മ പരിഷത്തിന്റെ സഹായത്തോടെ പന്ത്രണ്ടുലക്ഷം രൂപയോളം മുടക്കിയാണ് സഞ്ചരിക്കുന്ന ആര്‍ഒ പ്ലാന്റ് തയ്യാറാക്കിയത്. ചെറിയ ബോട്ടിലാണ് പ്ലാന്റ് രൂപകല്പന ചെയ്തിട്ടുള്ളത്.
ഒരുമണിക്കൂറില്‍ മൂവായിരം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ സാധിക്കും. കുട്ടനാട്ടിലെ ആറുകളില്‍ നിന്നും ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാനാണ് തീരുമാനം. കാവാലം, നീലംപേരൂര്‍, പുളിങ്കുന്ന്, തുടങ്ങി എ സി റോഡിനു തെക്കുഭാഗത്തെ മുഴുവന്‍ പഞ്ചായത്തുകളിലും സഞ്ചരിക്കുന്ന ആര്‍ഒ പ്ലാന്റെത്തും. അധികം വൈകാതെ കൈനകരിയിലെ കുട്ടമംഗലം കാവാലത്തെ വടക്കന്‍ വെളിയനാട്, മുട്ടാര്‍ മിത്രക്കരി, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 2,000 ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ കഴിയുന്ന ആര്‍ഒ പ്ലാന്റ് സ്ഥാപിക്കുമെന്നും സേവാഭാരതി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: