കൊട്ടാരക്കര : ശബരിമലയില്‍ ഇനിയും സ്ത്രീകള്‍ ദര്‍ശനം നടത്തുമെന്ന് മന്ത്രി എം.എം. മണി. ദര്‍ശനത്തിനായി എത്തുന്നവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കും ഇതുവരെ നൂറുകണക്കിന് സ്ത്രീകള്‍ ഇതുവരെ ദര്‍ശനം നടത്തിയെന്നും മണി പറഞ്ഞു. കൊട്ടാരക്കരയില്‍ അബ്ദുള്‍ മജീദ് രക്തസാക്ഷിത്വ വാര്‍ഷികം ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് മന്ത്രിയുടെ ഈ പ്രസ്താവന.
സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രം ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. താനും അയിഷ പോറ്റി എംഎല്‍എയും ഉള്‍പ്പടെയുള്ള ഹിന്ദു എംഎല്‍എമാരുടെ വോട്ടിലൂടെ എത്തിയവരാണ് ദേവസ്വം ബോര്‍ഡില്‍ ഉള്ളത്. വേണമെങ്കില്‍ 50000 യുവതികളെ കെട്ടുകെട്ടിച്ച് ശബരിമലയില്‍ കൊണ്ടുപോകാന്‍ സിപിഎമ്മിന് സാധിക്കും. ആരും തടയാന്‍ വരില്ല. പക്ഷെ അത് സിപിഎമ്മിന്റെ പണിയല്ല. വേണ്ടവര്‍ ശബരിമലയില്‍ നേരിട്ട് പോകട്ടെയെന്നും മണി പറഞ്ഞു.
അതേസമയം അയ്യപ്പന് നേരിട്ട് നിയമിച്ചയാള്‍ അല്ല തന്ത്രി. ദേവസ്വം ബോര്‍ഡാണ് നിയമനം നടത്തിയത്. സ്ത്രീകള്‍ ശബരിമലയില്‍ എത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന വിശ്വാസം തട്ടിപ്പാണ്. അയ്യപ്പന് മാത്രമല്ല ശബരിമലയില്‍ മാളികപ്പുറവും ഉണ്ട്. പന്തളം കൊട്ടാരത്തിന്റേതല്ല ശബരിമലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതാണ് ശബരിമലയില്‍ ഉണ്ടായത്. ലിംഗ സമത്വത്തിന്റെ പേരില്‍ യുവതികള്‍ ദര്‍ശനം നടത്തണമെന്നാണ് സര്‍ക്കാരിന്റെ നയം. വിധി പാലിക്കാന്‍ തന്ത്രിക്ക് ബാധ്യതയുണ്ടെന്നും മണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: