ന്യൂദല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയും ബിഹാറും എന്‍ഡിഎ തൂത്തുവാരുമെന്ന് ലോക് ജനശക്തി പാര്‍ട്ടി അദ്ധ്യക്ഷന്‍ രാം വിലാസ് പസ്വാന്. മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നല്‍കാനുള്ള നീക്കം ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ഗുണകരമാകുമെന്ന് രാം വിലാസ് പസ്വാന് അഭിപ്രായപ്പെട്ടു.
മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഉത്തര്‍പ്രദേശിലും ബിഹാറിലും വിജയം നേടാന്‍ എന്‍ഡിഎയെ സഹായിക്കും. സാമ്പത്തിക സംവരണത്തെ എതിര്‍ത്ത ആര്‍ജെഡിക്ക് ബിഹാറില്‍ അക്കൗണ്ട് തുറക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
രഘുവംശ് പ്രസാദ് സിംഗ്, ജഗ്ദാനന്ദ് സിംഗ് തുടങ്ങിയ ആര്.ജെ.ഡി നേതാക്കള്‍ മുന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരാണ്. സംവരണത്തെ എതിര്‍ത്ത ഇവര്‍ എങ്ങനെയാണ് അവരുടെ സമുദായത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ വോട്ടുചോദിച്ച് ചെല്ലുകയെന്നും പസ്വാന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: