തിരുവനന്തപുരം: എല്‍ഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ 25 ശതമാനം പേര്‍ക്കുപോലും നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓള് കേരളാ ടൈപ്പിസ്റ്റ് റാങ്ക് ഹോള്‍ഡര്‍മാരുടെ സംഘടന കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രതിഷേധ സമരം നടത്തി.
റാങ്ക് ലിസ്റ്റ് നിലവില്‍വന്നിട്ട് രണ്ടു വര്‍ഷവും നാലു മാസവും പിന്നിട്ടപ്പോള്‍ 25 ശതമാനത്തോളം പേര്‍ക്കു മാത്രമാണ് നിയമനം ലഭിച്ചത്. റാങ്ക് ലിസ്റ്റ് നിലവില്‍വന്ന് ആറു മാസം കഴിഞ്ഞശേഷമാണ് നിയമനം ആരംഭിച്ചത്. ഓഖി ദുരിതത്തിന്റെ പേരിലും ധനവകുപ്പിന്റെ സാമ്പത്തിക നിയന്ത്രണത്തിന്റെ പേരിലും നിയമനം ഇഴഞ്ഞുനീങ്ങി.
നിലവിലുള്ള ഒഴിവുകളില്‍ എത്രയുംവേഗം നിയമനം നടത്തണമെന്നും നിലവിലുള്ള കാലാവധി ഒരുവര്‍ഷം കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടാണ് 14 ജില്ലകളില്‍ നിന്നുള്ള റാങ്ക് ഹോള്‍ഡര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് സമരം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: