ന്യൂദല്‍ഹി: സുരക്ഷയും ജോലിഭാരവും പരിഗണിച്ച് ചില തസ്തികകളില്‍ നിന്ന് സ്ത്രീകളെ മാറ്റാന്‍ ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ ലോക്കോപൈലറ്റ്, പോര്‍ട്ടര്‍, ഗാര്‍ഡ്, ട്രാക്ക്മെന്‍ തുടങ്ങിയ റണ്ണിങ് സ്റ്റാഫ് വിഭാഗത്തില്‍പ്പെട്ട തസ്തികകളില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പേഴ്സണല്‍ ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റിന് കത്തയച്ചു. ചില തസ്തികകളില്‍ സുരക്ഷിതരല്ലെന്നും ജോലിയുടെ കാഠിന്യം കൂടുതലുമാണെന്നുള്ള സ്ത്രീകളുടെ പരാതിയെത്തുടര്‍ന്നാണ് റെയില്‍വേ കത്തയച്ചത്.
ഇതുവരെയും ലിംഗവിവേചനമില്ലാതെയാണ് റെയില്‍വേ ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചിരുന്നത്. റണ്ണിങ് സ്റ്റാഫ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും ലഭിക്കുന്നു. റെയില്‍വേയിലെ ഓരോരുത്തര്‍ക്കും മികച്ച സൗകര്യങ്ങള്‍ നല്കുന്നതില് ഡിപ്പാര്‍ട്ട്മെന്റ് ശ്രദ്ധിക്കുന്നുണ്ടെന്ന് യൂണിയന് അംഗം വ്യക്തമാക്കി. അതുകൊണ്ട് ഡിഒപിടി റെയില്‍വേയുടെ ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് കരുതുന്നതെന്ന് റെയില്‍വെ മുന്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: