കൊച്ചി: അമേരിക്കയിലെ മതില് പ്രശ്നവും വിവാദവും മൂലം സ്വര്‍ണവില ഉയര്‍ന്ന് സര്‍വകാല റെക്കോഡിലെത്തും. ഗ്രാമിന് 3030 രൂപവരെ വന്നേക്കാമെന്നാണ് നിരീക്ഷകര്‍ വിശകലനം ചെയ്യുന്നത്.
വിലയില്‍ പ്രകടമായ മാറ്റമാണ് കഴിഞ്ഞ ആഴ്ചയിലുണ്ടായത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അന്‍പത് ഡോളറിന്റെ വിലക്കൂടുതലുണ്ടായി. പ്രധാനമായും അമേരിക്കയുടെ ആഭ്യന്തരപ്രശ്നവും ഭരണസ്തംഭനവുമാണ് വിലവര്‍ധനയ്ക്ക് കാരണമായി പറയുന്നത്.
യുഎസ്-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മാണത്തിന് ഫണ്ട് അനുവദിക്കുന്നതിനെ അമേരിക്കയിലെ ഡെമോക്രാറ്റുകള്‍ എതിര്‍ത്തത് മൂന്നാഴ്ചയായി ഭരണസ്തംഭനത്തിലെത്തിച്ചിരിക്കുകയാണ്. മതില് പ്രതിസന്ധി തുടര്‍ന്നാല്‍, സ്വര്‍ണ വില 1300 ഡോളര്‍ കടക്കുമെന്നും, ഇന്ത്യയില്‍ ഗ്രാമിന് സര്‍വകാല റെക്കോഡായ 3030 രൂപയിലെത്തുമെന്നുമാണ് നിരീക്ഷണങ്ങള്‍.
സ്വര്‍ണത്തിന് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് 2012 നവംബര്‍ 27നായിരുന്നു. രാജ്യത്ത് ഉത്സവസീസണ്‍ ആരംഭിച്ചതിനാല്‍ വില്പന വര്‍ധിക്കുമെന്നാണ് വിപണി പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: