മാഡ്രിഡ്: കോപ്പ ഡെല്‍ റേ ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക്് തിരിച്ചടി. പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ അവര്‍ ലവന്തെയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. സ്വന്തം മണ്ണില്‍ അരങ്ങേറുന്ന രണ്ടാം പാദത്തില്‍ വിജയിച്ചാലേ ബാഴ്സയ്ക്ക് ക്വാര്‍ട്ടറിലേക്ക് കടക്കാനാകൂ.
ലയണല്‍ മെസി, ലൂയി സുവാരസ്, മാര്‍ക്ക് ആന്ദ്രെ ടെര് തുടങ്ങിയ പ്രമുഖരെ കൂടാതെയാണ് ബാഴ്സലോണ കളിക്കളത്തിലിറങ്ങിയത്. വലന്‍സിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലെവന്തെ ലീഡ് നേടി. ഏറിക്ക് കബാക്കോയാണ് ലക്ഷ്യം കണ്ടത്്്.
പതിനാല് മിനിറ്റുകള്‍ക്ക് ശേഷം ലെവന്തെ രണ്ടാം ഗോള്‍ നേടി. ബോര്‍ജ മയോറലാണ് ബാഴ്സ കീപ്പറെ കീഴടക്കിയത്. ആദ്യ പകുതിയില്‍ ജേതാക്കള്‍ രണ്ട് ഗോളിന് മുന്നിട്ടുനിന്നു.
കളിയവസാനിക്കാന്‍ അഞ്ചു മിനിറ്റുള്ളപ്പോഴാണ് ബാഴ്സ ഒരു ഗോള്‍ തിരിച്ചടിച്ചത്്. ബ്രസീല്‍ താരം ഫിലിപ്പി കുടിഞ്ഞോയാണ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയത്. ഈ എവേ ഗോള്‍ ബാഴ്സയ്ക്ക്് പ്രതീക്ഷ നല്കുന്നു. സ്വന്തം തട്ടകത്തില്‍ ലെവന്തെയെ ഒരു ഗോളിന് തോല്‍പ്പിച്ചാല്‍ ഈ എവേ ഗോളിന്റെ മികവില്‍ ബാഴ്സയ്ക്ക്് ക്വാര്‍ട്ടറിലെത്താനാകും.
നേരത്തെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്ലറ്റിക്കോ ബില്‍ബാവോയെ തോല്‍പ്പിച്ച സെവിയ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. രണ്ടാം പാദത്തില്‍ ഒരു ഗോളിന് തോറ്റാലും സെവിയ ക്വാര്‍ട്ടറില്‍ പ്രവേശിക്കും.
റയല്‍ ബെറ്റിസും റയല്‍ സോസീഡാഡും തമ്മില്‍ നടന്ന ആദ്യ പാദ പ്രീക്വാര്‍ട്ടര്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: