സിഡ്നി: ഉപനായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിലേറി വിജയത്തിലേക്ക് പറന്ന ഇന്ത്യ ലക്ഷ്യത്തിന് 35 റണ്‍സ് അകലെ കിതച്ചുനിന്നു. ആദ്യ ഏകദിനത്തില്‍ 34 റണ്‍സിന് ഓസീസിനോട് തോറ്റു. ആതിഥേയര്ക്കിത് ചരിത്ര വിജയമായി. രാജ്യാന്തര ക്രിക്കറ്റില്‍ ആയിരാമത്തെ ജയം. ഇതാദ്യമായാണ് ഒരു ടീം ഈ നേട്ടം കൈവരിക്കുന്നത്്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0 ന് മുന്നിലായി.
തുടക്കത്തില്‍ തന്നെ നാല് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറിയും മുന്‍ നായകന് ധോണിയുടെ അര്‍ധ ശതകവുമാണ് വിജയത്തിനടുത്തുവരെ എത്തിച്ചത്്. 289 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 254 റണ്‍സ് നേടാനേ കഴിഞ്ഞൂളളു. ടോസ്് നേടി ബാറ്റ് ചെയ്ത ഓസ്ട്രേലിയ അമ്പത് ഓവറില്‍ അഞ്ചു വിക്കറ്റിന് 288 റണ്‍സ് എടുത്തു.
ഓസീസ് സ്പിന്‍- പേസ്നിരയെ ശക്തമായി നേരിട്ട ശര്‍മ 133 റണ്‍സ് നേടി. 129 പന്തില്‍ പത്ത് ഫോറും ആറു സിക്സറും അടിച്ചു. ശര്‍മയുടെ 22-ാം സെഞ്ചുറിയാണിത്. ഓസ്ട്രേലിയയില്‍ അഞ്ചു സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനായി.
ഓപ്പണര്‍ ശിഖര്‍ ധവാന് (0), നായകന് കോഹ്ലി (0) , അമ്പാട്ടി റായ്ഡു (0) എന്നിവര്‍ ആയുധംവച്ച് കീഴടങ്ങിയശേഷം കളിക്കളത്തിലെത്തിയ മുന്‍ നായകന് ധോണി ശര്‍മയ്ക്ക് മികച്ച പിന്തുണ നല്കി. നാലാം വിക്കറ്റില്‍ ഇവര്‍ 138 റണ്‍സ് അടിച്ചെടുത്തു. ക്ഷമയോടെ പൊരുതിയ ധോണി ഒടുവില്‍ അര്‍ധ സെഞ്ചുറി കുറിച്ച് മടങ്ങി. 96 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സറും അടക്കം 51 റണ്‍സ് നേടി. ബെഹറന്ഡോഫിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു മടക്കം.
തുടര്‍ന്നെത്തിയ കാര്‍ത്തിക്കിനൊപ്പം 35 റണ്‍സും ജഡേജയ്ക്കൊപ്പം 37 റണ്‍സും രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു. കാര്‍ത്തിക് 12 റണ്‍സിനും ജഡേജ എട്ട് റണ്‍സിനും പുറത്തായി.
റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ രോഹിതും വീണു. സ്റ്റോയ്നിസിന്റെ പന്തില്‍ മാക്സ്വെ്ല്ലിന് ക്യാച്ച് നല്കി.
രോഹിത് പുറത്തായതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ തകര്‍ന്നു. ഭുവനേശ്വര്‍ കുമാര്‍ 29 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
വിരാട് കോഹ്ലിയുടേതുള്‍പ്പെടെ നാലു വിക്കറ്റുകള്‍ പിഴുതെടുത്ത പേസര്‍ ജൈ റിച്ചാര്‍ഡ്സണാണ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്തത്്. ഈ മികവിന് കളിയിലെ കേമനുമായി. പത്ത് ഓവറില്‍ 26 റണ്‍സാണ് ഈ പേസര്‍ വഴങ്ങിയത്. അരങ്ങേറ്റക്കാരനായ ബെഹറന്ഡേഫ് 39 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.
പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ ബാറ്റിങ്ങാണ് ഓസീസിന് പൊരുതാനുള്ള സ്കോര്‍ സമ്മാനിച്ചത്്. 61 പന്തില്‍ ആറ് ഫോറും രണ്ട് സിക്സറും അടക്കം 73 റണ്‍സോടെ ഹാന്‍ഡ്സ്കോമ്പ് ടോപ്പ് സ്കോററായി. ഉസ്മാന് ഖവാജയും ഷോണ്‍ മാര്‍ഷും അര്‍ധ സെഞ്ചുറി നേടി. ഖവാജ 81 പന്തില്‍ ആറു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 59 റണ്‍സ്് എടുത്തു. മാര്‍ഷ് 70 പന്തില്‍ 54 റണ്‍സ് നേടി. നാല് പന്തുകള്‍ അതിര്‍ത്തി കടത്തി. സ്റ്റോയ്നിസ് 47 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 43 പന്ത് നേരിട്ട സ്റ്റോയ്നിസ് രണ്ട് ഫോറും അത്രയും തന്നെ സിക്സറും അടിച്ചു.
ഭുവനേശ്വര്‍ കുമാര്‍ പത്ത് ഓവറില്‍ 66 റണ്‍സിന് രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ് പത്ത് ഓവറില്‍ 54 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി. മൂന്നാം ഓവറില്‍ ഓസീസ് നായകന് ആരോണ്‍ ഫിഞ്ചിന്റെ കുറ്റി തെറിപ്പിച്ചതോടെ ഭുവനേശ്വര്‍ കുമാറിന് ഏകദിന ക്രിക്കറ്റില്‍ നൂറ് വിക്കറ്റുകളായി.
പരമ്പരയിലെ രണ്ടാം ഏകദിനം ചൊവ്വാഴ്ച അഡ്ലെയ്ഡില് നടക്കും. ഇന്ത്യന്‍ സമയം 8.50ന് കളിയാരംഭിക്കും.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ: എ.ടി. കാരി സി ശര്‍മ ബി കുല്‍ദീപ് യാദവ് 24, എ.ജെ. ഫിഞ്ച് ബി ഭുവനേശ്വര്‍ കുമാര്‍ 6, യു.ടി. ഖവാജ എല്‍ബിഡബ്ളിയു ബി ജഡേജ 59, എസ്.ഇ. മാര്‍ഷ് സി മുഹമ്മദ് ഷമി ബി കുല്‍ദീപ് യാദവ് 54, പി.എസ്.പി ഹാന്‍ഡ്സ്കോമ്പ് സി ധവാന് ബി ഭുവനേശ്വര്‍ കുമാര്‍ 73, എം.പി. സ്റ്റോയ്നിസ് നോട്ടൗട്ട് 47, ജി.ജെ. മാക്സ്വെല് നോട്ടൗട്ട് 11, എക്സ്ട്രാസ് 14, ആകെ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 288.
വിക്കറ്റ് വീഴ്ച: 1-8, 2-41, 3-133, 4-186, 5-254
ബൗളിങ്ങ്: ഭുവനേശ്വര്‍ കുമാര്‍ 10-0-66-2, കെ.കെ. അഹമ്മദ് 8-0-55-0, മുഹമ്മദ് ഷമി 10-0-46-0, കുല്‍ദീപ് യാദവ് 10-0-54-2,ആര്.കെ. ജഡേജ 10-0-48-1, എ.ടി.റായ്ഡു 2-0-13-0.
ഇന്ത്യ: ആര്.ജി. ശര്‍മ സി മാക്സ്വെല് ബി സ്റ്റോയ്നിസ് 133, എസ്.ധവാന് എല്‍ബിഡബ്ളിയു ബി ബെഹന്ഡോഫ് 0, വി. കോഹ്ലി സി സ്റ്റോയ്നിസ് ബി റിച്ചാര്ഡ്സണ് 3, എ.ടി. റായ്ഡു എല്‍ബിഡബ്ളിയു ബി റിച്ചാര്ഡ്സണ് 0, എം.എസ്. ധോണി എല്‍ബിഡബ്ളിയു ബി ബെഹറന്‍ഡോഫ് 51, കെ.ഡി. കാര്‍ത്തിക് ബി റിച്ചാര്ഡ്സണ് 12, ആര്.എ. ജഡേജ സി മാര്‍ഷ് ബി റിച്ചാര്ഡ്സണ് 8, ഭുവനേശ്വര്‍ കുമാര്‍ നോട്ടൗട്ട് 29, കുല്‍ദീപ് യാദവ് സി ഖവാജ ബി സിഡില്‍ 3, മുഹമ്മദ് ഷമി സി മാക്സ്വെല് ബി സ്റ്റോയിനിസ് 1, എക്സ്ട്രാസ് 14, ആകെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 254.
വിക്കറ്റ് വീഴ്ച: 1-1, 2-4, 3-4, 4-141, 5-176, 6-213, 7-221, 8-247, 9-254.
ബൗളിങ്ങ്: ജെ.പി. ബെഹറന്‍ഡോഫ് 10-2-39-2, ജെ.എ. റിച്ചാര്ഡ്സണ് 10-2-26-4, പീറ്റര്‍ സിഡില്‍ 8-0-48-1, എന്‍.എം. ലിയോണ്‍ 10-1-50-0, എം.പി. സ്റ്റോയ്നിസ് 10-0-66-2, ജി.ജെ. മാക്സ്വെല് 2-0-18-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: