ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം. ഭീകര സംഘടനയായ അല്‍ ബദറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സീനത്ത് ഉള് ഇസ്ലാം എന്ന ഭീകര സംഘടനയില്‍പ്പെട്ടവരെയാണ് സൈന്യം വധിച്ചത്.
തെക്കേ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ കട്പോരാ മേഖലയില്‍ സുരക്ഷാ സേന ശനിയാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്. മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു തിരച്ചില്‍.
മേഖലയില്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സേനയ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. മേഖലയില്‍നിന്ന് മാരക ആയുധങ്ങള്‍ ഉള്‍പ്പടെയുള്ളവ സേന കണ്ടെടുത്തിട്ടുണ്ട്.
അത്യാധുനിക ഐഇഡി സ്ഫോടകവസ്തുകള്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധനാണ് സീനത്ത് ഉള് ഇസ്ലാം. നേരത്തെ ഇയാള്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: