ജെയ്പൂര്‍ : രാജസ്ഥാനില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാലാവധി കഴിഞ്ഞമരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ഒമ്പതു കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം. ബന്‍സ്വര പാലക്കാപാര എന്നഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മരുന്ന് കഴിച്ച കുട്ടികള്‍ക്കാണ് മണിക്കൂറുകള്‍ കഴിഞ്ഞ ഉടന്‍ ശാരീരികാസ്വാസ്ഥതകള്‍ പ്രകടിപ്പിച്ചത്.
ഇവരില്‍ മൂന്നുപേരെ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ കുശാല്ഗഢ് ഹെല്‍ത്ത് സെന്ററിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യ വകുപ്പ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രാഥമികാരോഗ്യ കേന്ദ്രം കുട്ടികള്‍ക്ക് വിതരണം ചെയ്ത മരുന്ന് ശേഖരിക്കാന്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് ഹെല്‍ത്ത് മെഡിക്കല്‍ ഓഫീസര്‍ രമേശ് ശര്‍മ്മ അറിയിച്ചു.
ശീരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടികളെ പരിശോധിക്കാന്‍ ശിശു രോഗ വിദഗ്ധന്റെ സഹായം തേടുമെന്നും രാകേഷ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: