കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ആശുപത്രിയായ എസ്എസ്കെഎം ആസ്പത്രിയില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ആശുപത്രിയിലെ ശിശുരോഗചികിത്സാ വിഭാഗത്തിനു സമീപമാണ് തീപിടുത്തമുണ്ടായത്. അതേസമയം, സംഭവത്തില്‍ ആളപായമോ പരിക്കോയില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണം.
അഗ്നിബാധയെ തുടര്‍ന്ന് വാര്‍ഡില്‍ നിന്നു 80 ഓളം കുട്ടികളെ ഒഴിപ്പിച്ചതായും ഉടന്‍ തന്നെ തീയണയ്ക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു. നാലു ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കഴിഞ്ഞ മാര്‍ച്ചിലും ഇതേ ആശുപത്രിയില്‍ തീപിടുത്തമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: