വാഷിങ്ടണ്‍ : ലോകബാങ്ക് തലപ്പത്തേയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിനേയും പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ലോക ബാങ്ക് പ്രസിഡന്റായിരുന്ന ജിം യോങ് കിം അപ്രതീക്ഷിതമായി രാജിവെച്ച ഒഴിവിലേക്ക് യുഎസ് ഇവാന്‍കയെ നാമ നിര്‍ദ്ദേശം ചെയ്യുമെന്നാണ് സൂചന. ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അമേരിക്കയുടെ മുന്‍ യുഎന്‍ അംബാസിഡര്‍ നിക്കി ഹേലിയുടെ പേരും ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് യുഎന്നിലെ യുഎസ് അംബാസിഡര്‍ സ്ഥാനം നിക്കി രാജിവെച്ചത്.
അതേസമയം പദവിയിലേക്ക് ഇവാന്കയേക്കാള് നിക്കിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഇതുസംബന്ധിച്ചുള്ള വാര്‍ത്തകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കാലാവധി അവസാനിക്കാന്‍ മൂന്നു വര്‍ഷം കൂടി ബാക്കിയുള്ളപ്പോഴാണ് ജിം യോങ് കിം അപ്രതീക്ഷിതമായി രാജിവെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: