ആലപ്പുഴ: ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് പിന്മാറിയത് സിപിഎമ്മില്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ.
കുപ്രസിദ്ധി നേടിയ ചുംബനസമരത്തെ ആദ്യം പിന്തുണയ്ക്കുയും പിന്നീട് തള്ളിപ്പറയുകയും ചെയ്ത സിപിഎം ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ചുംബനസമരക്കാര്‍ക്ക് പിന്തുണ നല്‍കുകയാണെന്ന വികാരം ശക്തമായിരുന്നു. ചുംബനസമരത്തിന് നേതൃത്വം നല്കിയവരാണ് ക്ഷേത്രവിശ്വാസങ്ങളെയും ആചാരങ്ങളെയും വെല്ലുവിളിച്ച് കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. എന്നിട്ടും പരിപാടിയില്‍ പങ്കെടുക്കുമെന്നു തന്നെയാണ് സംഘാടകരെ അവസാന നിമിഷം വരെ അറിയിച്ചത്.
തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരുടെ പിന്തുണയും പരിപാടിക്കുണ്ടായിരുന്നു. മനിതി അടക്കമുള്ള മാവോയിസ്റ്റ് അനുകൂല സംഘടനകളെയും കമ്യൂണിസ്റ്റ് തീവ്രവാദികളെയും ഇരുളിന്റെ മറവിലും വേഷപ്രച്ഛന്നരായും ശബരിമലയിലെത്തിച്ച് ആചാരം ലംഘിക്കാന്‍ നേതൃത്വം നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായിത്തന്നെ ആര്‍പ്പോ ആര്‍ത്തവത്തെ പിന്തുണച്ചത് പലര്‍ക്കും അത്ഭുതമായിരുന്നില്ല. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു.
2014 നവംബറില്‍ കിസ്സ് ഓഫ് ലൗവിന്റെ നേതൃത്വത്തില്‍, അരങ്ങേറിയ ചുംബനസമരത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ അന്ന് സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയന് പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. ഭര്‍ത്താവും ഭാര്യയും ഒരു മുറിയില്‍ കാണിക്കുന്നത് റോഡില്‍ കാട്ടിക്കൂട്ടിയാല്‍ നാട് അംഗീകരിക്കില്ലെന്നാണ് അന്ന് പിണറായി പറഞ്ഞത്.
പിണറായി എതിര്‍ത്തതോടെയാണ് ചുംബനസമരത്തിന് താങ്ങായി നിന്ന സിപിഎമ്മിലെ ഒരു വിഭാഗം കളംമാറ്റി ചവിട്ടിയത്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കും ശാസ്ത്രസാഹിത്യ പരിഷത്തും ചുംബനക്കാരെ പരസ്യമായി പിന്തുണച്ചവരാണ്. ആലപ്പുഴ ബീച്ചില്‍ ചുംബനസമരക്കാര്‍ക്ക് നേരെ എതിര്‍പ്പുയര്‍ന്നപ്പോള്‍ തന്റെ എംഎല്‍എ ഓഫീസിനു സമീപം സമരക്കാര്‍ക്ക് ചുംബിക്കാന്‍ ഐസക്ക് സഹായം ചെയ്തിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണ് തോമസ് ഐസക്ക് പിന്തുണയ്ക്കുന്ന ചുംബനസമരക്കാരെ പിണറായി തള്ളിപ്പറഞ്ഞതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഐസക്കിന്റെ ഓഫീസിന് സമീപം ചുംബനസമരം നടത്തിയ യുവതിയാണ് ആര്‍പ്പോ ആര്‍ത്തവത്തിന്റെ പ്രധാന സംഘാടകയെന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: