കണ്ണൂര്‍(പാനൂര്‍): പ്രമുഖ ഗാന്ധിയനും ചിന്തകനും പ്രഭാഷകനുമായ പാനൂരിലെ സ്മൃതിയില്‍ കെ.പി.എ. റഹീം മാസ്റ്റര്‍(71) അന്തരിച്ചു. മാഹിയില്‍ ഗാന്ധിസ്മൃതി ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കബറടക്കം ഇന്ന് രാവിലെ 10ന് പാനൂര്‍ ജുമാഅത്ത് പളളിയില്‍. ഭാര്യ: നഫീസ. മക്കള്‍: ലൈല, ജലീല്‍, കബീര്‍. മരുമക്കള്‍: നാസര്‍, ശബ്നാസ്, ജസ്മില.
1948 ജൂണ്‍ ഒന്നിന് കണ്ണൂര്‍ പുത്തൂരില്‍ പൈക്കാട്ട് അബൂബക്കര്‍-കുഞ്ഞിപറമ്പത്ത് കുഞ്ഞാമി ദമ്പതികളുടെ മകനായി ജനനം. പുത്തൂര്‍ എല്‍പി, തിരുവാല്‍ യുപി, പാനൂര്‍ ഹൈസ്ക്കൂള്, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, തലശേരി ട്രെയ്നിങ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. തുടര്‍ന്ന് മധുര കാമരാജ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഗാന്ധിയന്‍ തത്ത്വചിന്തയില്‍ ബിരുദം നേടി. പാനൂര്‍ കെകെവിഎച്ച്എസില് അധ്യാപകനായി ജോലി ചെയ്തു. ഗാന്ധി യുവമണ്ഡലം, കേരള സര്‍വോദയ മണ്ഡലം, ഹിന്ദ് സ്വരാജ് ശതാബ്ദി സമിതി എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്നു. നിലവില്‍ നിത്യചൈതന്യവേദിയുടെ പ്രസിഡന്റാണ്. ‘ഗ്രന്ഥകാരന്റെ സര്‍ഗധാരയിലെ സാരസൗന്ദര്യങ്ങള്’ എന്ന പുസ്തകത്തിന്റെ രചിയതാവാണ്. ആകാശവാണി, ദൂരദര്ശന് എന്നിവിടങ്ങളില്‍ നിരവധി പരിപാടികള്‍ അവതരിപ്പിച്ചു. കെ. ജനാര്ദ്ദനന് പിളള, സി.എച്ച്. മൊയ്തു മാസ്റ്റര്‍ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: