വാഷിങ്ടണ്‍: വിവാദ പ്രസ്താവനകള്‍ നടത്തുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു ഹരമാണ്. അമേരിക്കയില്‍ത്തന്നെ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന പ്രസ്താവനയാണ് ഒടുവിലത്തേത്.
അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ചില ഉന്നത ഉദ്യോഗസ്ഥര്‍ തനിക്കെതിരെ നീങ്ങുന്നു. പല കാരണങ്ങളാല്‍ താന്‍ പുറത്താക്കുകയോ അവധിയെടുത്തു പോകേണ്ടി വരികയോ ചെയ്ത ചിലരാണ് ഇതിനു പിന്നില്‍. 2017ല്‍ അന്നത്തെ എഫിബിഐ ഡയറക്ടര്‍ ജെയിംസ് കോംമിയെ പുറത്താക്കിയതിനു ശേഷമാണ് തനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്നും ട്രംപ് പറയുന്നു.
താന്‍ റഷ്യക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന തരത്തില്‍ പ്രചരണം നടത്തി അതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ മുന്‍കൈയെടുത്തതും ഈ ശക്തികളാണ്.
ജെയിംസ് കോമി ഡയറക്ടറായിരിക്കെ ട്രംപിനെതിരെ എഫ്ബിഐ അന്വേഷണം ആരംഭിച്ചിരുന്നു എന്ന് ന്യൂയോര്‍ക് ടൈംസ് രേഖകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് ട്രംപ് പ്രതികരിച്ചത്. ജെയിംസ് കോമിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച് നിരവധി ട്വീറ്റുകള്‍ ഒന്നിനു പിന്നാലെ ഒന്നായി ട്രംപ് പോസ്റ്റ് ചെയ്തു.
എഫ്ബിഐയുടെ അഴിമതിക്കാരായ മുന്‍ ഉദ്യോഗസ്ഥര്‍, പല കാരണങ്ങളാല്‍ പുറത്താക്കിയവരും അവധിയെടുത്തു പോയവരും എന്നെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു എന്നാണ് ന്യൂയോര്‍ക് ടൈംസില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. തെളിവുകള്‍ ഒന്നുമില്ലാതെയായിരുന്നു അന്വേഷണം, ട്രംപ് ട്വീറ്റ് ചെയ്തു. അസന്മാര്‍ഗി എന്നാണ് ഈ ട്വീറ്റില്‍ ജെയിംസ് കോമിയെ ട്രംപ് വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: