ശ്രീനഗര്‍: അല്‍ ബാദര്‍ ഭീകര സംഘടനയുടെ പ്രാദേശിക കമാന്‍ഡര്‍ എന്നു വിശേഷിപ്പിച്ചിരുന്ന സീനത്ത് ഉല് ഇസ്ലാം ഉള്‍പ്പെടെ രണ്ടു ഭീകരരെ സൈന്യം വെടിവച്ചു കൊന്നു. വടക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ കട്പോര പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഭീകരരെ സൈന്യം തടഞ്ഞപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്.
രണ്ട് ഭീകരരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കി. സിആര്‍പിഎഫും കശ്മീര്‍ പോലീസും സൈന്യത്തിലെ 34 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഭീകരരെ തുരത്തിയത്. ഭീകരരര്‍ പ്രദേശത്തുണ്ട് എന്ന വിവരത്തെത്തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ഇവിടെ പട്രോളിങ് ശക്തിപ്പെടുത്തിയിരുന്നു.
കൊല്ലപ്പെട്ട മറ്റൊരു ഭീകരന് ഷക്കീല്‍ അഹമ്മദ് ദര് ആണെന്നാണ് കരുതുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹിസ്ബുള്‍ മുജാഹിദ്ദീനിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന സീനത്ത് ഉല് ഇസ്ലാം പിന്നീട് അല്‍ ബാദറില്‍ ചേരുകയായിരുന്നു. കൊല്ലപ്പെടുന്ന ഭീകരരുടെ മൃതദേഹം സംസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് വെടിവച്ച് ആദരവു പ്രകടിപ്പിക്കുന്നതിനു നേതൃത്വം നല്കാന് സീനത്ത് തുടര്‍ച്ചായി എത്തിയിരുന്നു. ഇത് ആവര്‍ത്തിച്ചപ്പോഴാണ് സൈന്യം ഇയാളെ നോട്ടമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: