വാഷിങ്ടണ്‍: ധനബില്ലുകള്‍ പാസാക്കുന്നതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമാക്രാറ്റുകളും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അമേരിക്കയില്‍ പ്രഖ്യാപിച്ച സാമ്പത്തിക അടിയന്തരാവസ്ഥ 22 ദിവസങ്ങള്‍ പിന്നിട്ടു. ഷട്ട് ഡൗണ്‍ എന്നു വിശേഷിപ്പിക്കുന്ന സാമ്പത്തിക നിയന്ത്രണം അമേരിക്കയുടെ ചരിത്രത്തില്‍ ഇത്രയും ദിവസം നീളുന്നത് ഇതാദ്യം. ബില്‍ ക്ലിന്റണ് പ്രസിഡന്റായിരിക്കെ 1995ല്‍ ഇരുപത്തൊന്നു ദിവസത്തെ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
അനധികൃത കുടിയേറ്റം തടയാന്‍ മെക്സിക്കോ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കാന്‍ പണം ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം സമര്‍പ്പിച്ച ധനബില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള കോണ്‍ഗ്രസ് പാസാക്കത്തതാണ് ഇപ്പോഴത്തെ ഷട്ട് ഡൗണിനു കാരണം. ട്രംപ് തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. നിയന്ത്രണം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പലയിടത്തും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ വിമര്‍ശനമുണ്ട്. മിസ്റ്റര്‍ പ്രസിഡന്റ്, അടിയന്തരവാസ്ഥ പ്രഖ്യാപിക്കൂ എന്ന് പാര്‍ട്ടി സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: