ന്യൂദല്‍ഹി : സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ഗുജറാത്ത്. ‘ജനുവരി 14, 2019ന് മകര സംക്രമാന്തി ദിനത്തില്‍ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗത്തിനുള്ള 10 ശതമാനം സംവരണം നടപ്പില്‍ വരുത്തു’മെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ മുഖ്യമന്ത്രി വിജയ് രുപാണി പ്രഖ്യാപിച്ചു.
‘ചരിത്രപരവും വിപ്ലവകരവുമായ’ ഈ നിയമം നടപ്പില്‍ വരുത്തുന്ന ആദ്യത്തെ സംസ്ഥാനം ഗുജറാത്ത് ആയിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം. ഇതോടെ ജനറല്‍ കാറ്റഗറിയില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകും. ഭരണഘടനയുടെ 15,16 വകുപ്പുകളിലാണ് ഭേദഗതി വരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ സംവരണം നടപ്പാക്കിയത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ബില്‍, 2019 ജനുവരി 8ന് ലോക്സഭയിലും അടുത്ത ദിവസം രാജ്യസഭയിലും അംഗീകാരം നേടിയിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബില്ലില്‍ ഒപ്പ് വച്ചു. ഇതോടെ ബില്‍ നിയമമായി, ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: