ചെങ്ങന്നൂർ: അടിയന്തരാവസ്ഥ കാലവും ആർഎസ്എസിനെ നിരോധിച്ചിരുന്ന കാലവും അതിജീവിച്ചെത്തിയ സംഘ പ്രസ്ഥാനങ്ങളെ തകർക്കാനുളള ശ്രമം വിലപ്പോവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. സിപിഎം, ഭരണത്തിന്റെ പിന്‍ബലത്തില്‍ നടത്തുന്ന തേര്‍വാഴ്ചയെ അതിജീവിക്കാന്‍ ബിജെപിയ്ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലെ സിപിഎം അക്രമത്തിനിരയായ വീടുകളും അന്യായമായി പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കിയിരിക്കുന്ന പ്രവര്‍ത്തകരുടെ വീടുകളും സന്ദര്‍ശിച്ച ശേഷമായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം. ശബരിമലയെ നിരീശ്വരവാദികളില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമം തുടരുമെന്നും കേരളം എന്‍ഡിഎയ്ക്ക് ഒപ്പമാണെന്നും ശ്രീധരന് പിള്ള പറഞ്ഞു.
സിപിഎം പ്രവര്‍ത്തകര്‍ കുത്തിപരിക്കേല്‍പ്പിച്ച ചെറുശ്ശേരില്‍ രതീഷിനെയും അദ്ദേഹം നേരില്‍ കണ്ടു. സിപിഎം തേര്‍വാഴ്ചയെ രാഷ്ട്രീയമായി നേരിടുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപിയുടേയും എന്‍ഡിഎയുടെയും ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. എന്‍ഡിഎക്ക് അനുകൂലമായി കേരളം ചിന്തിക്കുന്നു. കേരളം ബിജെപി ഭരിക്കുമെന്ന് ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞത് കേരളത്തിലെ ജനങ്ങളുടെ മനസറിഞ്ഞാണെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ഓ കെ അനില്‍ കുമാർ, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ. സോമന്, ജില്ലാ ജനറല്‍ സെക്രട്ടറി എം വി ഗോപകുമാര്‍ തുടങ്ങിയവരും ശ്രീധരന്പിള്ളയ്ക്കൊപ്പം വീടുകള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: