റിയാദ്: ഒരു മാസത്തിനിടെ സൗദി അറേബ്യയില്‍ വിദേശികളടക്കം 65 ഭീകരരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. ഇതില്‍ 46 പേര് സ്വദേശികളാണ്. അതിനിടെ സുരക്ഷാ സേനക്ക് നേരെ ഇന്നലെ നടന്ന വെടിവെപ്പില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മാസം 65 ഭീകരരാണ് സൗദിയില്‍ അറസ്റ്റിലായത്. യെമന്‍, സിറിയ, പാക്കിസ്ഥാന്, എത്യോപ്യ, ബഹ്റൈന്‍, ഇറാഖ്, മൊറോക്കൊ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുളളവരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീവ്രവാദ കേസുകളില്‍ രാജ്യത്ത് 5402 പേരാണ് കസ്റ്റഡിയിലുളളത്. ഇതില്‍ 14 പേര് ഇന്ത്യക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: