നിന്ദ്യമായ ഭാഷാപ്രയോഗത്തിലൂടെ അയ്യപ്പനെ അവഹേളിച്ചതിലൂടെ സനാതന ഹിന്ദുവിനെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന് പ്രിയനന്ദന്. സംസ്കാരശൂന്യതയുടെയും ഹിന്ദുവിരുദ്ധതയുടെയും അഗാധതയിലേയ്ക്ക് ചലച്ചിത്രരംഗം പതിച്ചിരിക്കുന്നു എന്നതിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല.
തികച്ചും നിര്‍ദ്ദോഷിയായ ഒരാധ്യാത്മിക ബിംബത്തിന് ഒരു കലാകാരനില്‍ നിന്നേല്‍ക്കേണ്ടിവന്ന ഏറ്റവും ഭീകരമായ സാംസ്കാരികാക്രമണമാണിത്. തെരുവുതെമ്മാടികള്‍ പോലും തോറ്റുപോകും വിധത്തില്‍ അശ്ലീലവും പുലഭ്യവും കൂട്ടിക്കലര്‍ത്തിയുള്ള ‘പുരോഗമനസാഹിത്യ’ ഗദ്യം ഒരു സനാഥ ഫേസ് ബുക്ക് പേജില്‍ വരുന്നതും ഇതാദ്യമായിട്ടാകാം.
പത്തുകൊല്ലത്തിലൊരിക്കല്‍ പത്തുപേര്‍ പോലും കാണാത്ത കലാസൃഷ്ടികളുമായെത്തുന്ന സംവിധായകന് വയറുപിഴക്കണമെങ്കില് മാവോയിസ്റ്റുകളുടെയും ജിഹാദികയുടെയുമെല്ലാം കൃപാകടാക്ഷം കൂടിയേതീരൂ എന്നതിനാലാവാം ഇത്തരം തറവേലകള്‍ പയറ്റുന്നത്. കെ.പി. രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’ പത്തുകൊല്ലം മുന്‍പ് സിനിമയാക്കിയതും, രാമനുണ്ണിയുടെ പ്രായശ്ചിത്ത ശയനപ്രദക്ഷിണവും, ഇപ്പോഴത്തെ ഈ അയ്യപ്പനിന്ദയുമെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ വെളിവാകുന്നുണ്ട് സനാതന സംസ്കാരത്തോട് ഒളിയുദ്ധം നടത്തുന്ന രാക്ഷസക്കൂട്ടായ്മയുടെ പഴക്കവും പരപ്പും.
സിനിമ കാണുന്നതുപോലും തെറ്റായിക്കരുതുന്ന മതധാരകളെക്കാള് എത്രയോ അധികം നിര്‍ണ്ണായക സംഭാവനകള്‍ സിനിമയ്ക്ക് നല്കിയ ഒരു സംസ്കാരത്തെ ഈവിധം അപമാനിച്ചതിലൂടെ തലമറന്ന് എണ്ണതേയ്ക്കുകയാണ് ചെയ്തത്. ആര്‍ത്തവം പറഞ്ഞ് അയ്യപ്പനെ വിരട്ടിയ പ്രിയനന്ദന് ആര്‍ത്തവകാലത്ത് നോമ്പെടുക്കുന്നതില്‍ നിന്നു സ്ത്രീയെ മാറ്റിനിര്‍ത്തുന്ന ഇസ്ലാമിനെയും, ആര്‍ത്തവരക്തം പുരട്ടി തിരുവോസ്തികള്‍ മലിനപ്പെടുത്തുന്ന സാത്താന് ആരാധനക്കെതിരെ സംസാരിക്കുന്ന ക്രിസ്തുമതത്തെയും പ്രാകൃതമെന്നു (വ്യക്തിപരമായ അഭിപ്രായമല്ല. താരതമ്യത്തിനു വേണ്ടി മാത്രം.) വിശേഷിപ്പിക്കുമോ?
പുരോഗമനമെന്ന പേരില്‍ നിരന്തരം സനാതനധര്‍മ്മത്തെ അവഹേളിക്കുന്ന ദുഷ്പ്രവണതയ്ക്കെതിരെ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും, വിശിഷ്യാ സിനിമാമേഖലയില്‍നിന്നും, ഉയര്‍ന്നുവരണം. നമ്മുടെ തണലില്‍ വളര്‍ന്ന് നമ്മുടെ സംസ്കാരത്തെ മാത്രം തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്നവരുടെ തട്ടകമായിരിക്കുന്നു അത്. സാമുദായിക സംഘടനകള്‍ വ്യക്തമായിത്തന്നെ ഇക്കാര്യങ്ങള്‍ അംഗങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. മേല്‍സൂചിപ്പിച്ച വിധത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും സമുദായാംഗങ്ങളായ കലാസാംസ്കാരിക പ്രവര്‍ത്തകരെ അപേക്ഷാമാര്ഗ്ഗത്തിലെങ്കിലും പിന്തിരിപ്പിക്കാന് ശ്രമിക്കുകയും വേണം.
-മണികണ്ഠന് എ.ജി, കോതമംഗലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: