തിരുവനന്തപുരം: ജനാധിപത്യവിരുദ്ധ സര്‍ക്കാരിനെ ഭരണഘടനാപരമായ രീതിയില്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാരിന് അറിയാമെന്നും അതിലേയ്ക്ക് നയിക്കാതിരിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്ലതെന്നും ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാര്‍.
ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന നിരാഹാര സമരത്തിന്റെ 43-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമയുടെ നിരാഹാരസമരം ഏഴ് ദിവസം പിന്നിട്ടു.
മകരവിളക്ക് സമയത്ത് ലക്ഷങ്ങള്‍ എത്തുന്ന ശബരിമലയില്‍ ഇപ്രാവശ്യം എത്തിയത് ആയിരങ്ങള്‍ മാത്രമാണ്. ആസൂത്രിതമായി ശബരിമലയെയും ആചാരങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാറാണ് പിണറായി വിജയന്റേത്. ശബരിമലയെ തകര്‍ക്കുന്നതിലൂടെ ഈശ്വര വിശ്വാസികളായ ഹൈന്ദവരുടെ മനോവീര്യം തകര്‍ക്കാനാണ് ശ്രമിക്കുന്നത്.
അഹന്തയും ധാര്‍ഷ്ട്യവും ധിക്കാരവും കൈമുതലാക്കിയവരാണ് സംസ്ഥാനം ഭരിക്കുന്നത്. ശരണമന്ത്രം ജപിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പു പ്രകാരം ജയിലിലടയ്ക്കുന്ന രീതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും എം.എസ്. കുമാര്‍ പറഞ്ഞു. മാവോയിസ്റ്റ്, ഇസ്ലാമിക തീവ്രവാദികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള തട്ടകമാക്കി കേരളത്തെ മാറ്റാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് വി,ടി, രമ കുറ്റപ്പെടുത്തി.
മഹിളാമോര്‍ച്ച ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.ആര്.സ്മിത അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന് ആമുഖ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. പി.പി വാവ, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു എന്നിവര്‍ സംസാരിച്ചു.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബിജെപി തിരുവന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ്, കല്ലറ സരസമ്മ, വേളാര്‍ സമുദായ ഭാരവാഹികളായ ഡി.രമേശന്, ജെ.സുരേഷ്, യോഗക്ഷേമസഭ ഭാരവാഹികളായ ആശാ ദേവരു, ജയശ്രീ നമ്പൂതിരി, ഇടുക്കി ജില്ലയിലെ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ എന്‍ഡിഎ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: