കൊച്ചി : മുനമ്പം മനുഷ്യക്കടത്തിന് പിന്നിലെ രണ്ടു പേരെ തിരിച്ചറിഞ്ഞു. ബോട്ട് വാങ്ങിയ ശ്രീകാന്തന്, സെല്‍വം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കുളച്ചല്‍ സ്വദേശിയാണ് ശ്രീകാന്തന്. സെല്വന് ഏത് നാട്ടുകാരനാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം സ്വദേശി അനില്‍ കുമാറില്‍ നിന്നുമാണ് ഇവര്‍ ബോട്ട് വാങ്ങിയത്.
ഒരു കോടി രണ്ടു ലക്ഷം രൂപ നല്‍കിയാണ് ബോട്ട് വാങ്ങിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ ബോട്ടുകള്‍ കൊച്ചിയില്‍ നിന്നും പോയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പോയതെന്നുമാണ് വിവരം. ഒരു മാസം മുമ്പാണ് ബോട്ട് മാല്യങ്കരയില്‍ എത്തിയത്. മുനമ്പത്തെ പമ്പില്‍ നിന്നുമാണ് ബോട്ടിലേക്ക് ആവശ്യമായ ഇന്ധനം വാങ്ങിയത്. ഈ പമ്പ് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.
മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നല്‍കിയത്. തമിഴ്നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരാണ്ബോട്ടില് കൊച്ചി തീരം വിട്ടതെന്നും സംശയിക്കുന്നു. ഇത്തരം ക്യാമ്പുകളിലെ നിരവധിപ്പേര്‍ മുമ്പും കൊച്ചി വഴി സമാനരീതിയില്‍ ഓസ്ട്രേലിയയിലേക്ക് പോയതാണ് ഇത്തരമൊരു സംശയത്തിന് കാരണം.
തമിഴ്നാട്ടിലെ ഈ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരെ അനധികൃത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന രാജ്യാന്തര റാക്കറ്റുതന്നെയാണ് മുനമ്പത്ത് എത്തിയതെന്നും കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: