പെരിന്തല്‍മണ്ണ : ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗ്ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് ആരോപണം. ശബരിമല പ്രവേശനം കഴിഞ്ഞ് പ്രതിഷേധക്കാരെ ഭയന്ന് ഒരുമാസം കഴിഞ്ഞാണ് ഇവര്‍ ഭര്‍തൃഗൃഹത്തിലേക്ക് എത്തിയത്. എന്നാല്‍ വീടിനും ബന്ധുക്കള്‍ക്കും ചീത്തപ്പേരുണ്ടാക്കിയെന്ന് ആരോപിച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി.
ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ പ്രകോപിതയായ ഭര്‍തൃമാതാവ് കനകദുര്‍ഗ്ഗയുടെ തലയ്ക്ക് പട്ടികകൊണ്ട് അടിച്ചെന്നാണ് ആരോപണം. ഇതിനെ പെരുന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ് അവര്‍. അതിനിടെ കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ഇവരുടെ ഭര്‍തൃമാതാവും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് താത്കാലിക ജീവനക്കാരിയായ ഇവരുടെ വീട് നിലവില്‍ പോലീസ് സുരക്ഷയിലാണ്.
ഡിസംബര്‍ 25ന് ശബരിമല ദര്‍ശ്ശനം നടത്താന്‍ ആദ്യം ശ്രമിച്ചെങ്കിലും പ്രതിഷേധം മൂലം നടന്നില്ല. പിന്നീട് ജനുവരി രണ്ടിനാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. പോലീസിന്റേയും സര്‍ക്കാരിന്റേയും ഒത്താശയോടെ പതിനെട്ടാം പടി ചവിട്ടാതെ വിഐപി ക്യൂ വഴിയാണ് ഇരുവരും ദര്‍ശനം നടത്തിയത്. ഇതിനെ തുടര്‍ന്ന് ഒളിവില്‍ താമസിക്കുകയായിരുന്ന ഇരുവരും കഴിഞ്ഞ തദിവസം കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുത്തിരുന്നു. ശബരിമല ദര്‍ശനത്തിനുശേഷം ദിവസങ്ങള്‍ക്കുശേഷമാണ് ഇരുവരും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.
ആനമങ്ങാട് മാവേലി സ്റ്റോര്‍ മാനേജരാണ് കനകദുര്‍ഗ്ഗ. മലപ്പുറം സ്വദേശിയായ ഇവരുടെ കുടുംബം സിപിഎം അനുഭാവികളാണ്. എന്നാല്‍ ശബരിമല വിഷയത്തില്‍ കനദുര്ഗ്ഗയുടെ ശബരിമല പ്രവേശന വിശയരത്തില് യോജിപ്പില്ലെന്നാണ് സഹോദരങ്ങളുടേയും ഭര്‍തൃ വീട്ടുകാരുടേയും നിലപാട്. ഇതിലെ വിയോജിപ്പാണ് ആക്രമത്തിലേക്ക് എത്തിച്ചത്.
ഔദ്യോഗിക കാര്യങ്ങള്‍ക്കായി തിരുവനന്തപുരത്തേയ്ക്ക് പോകുന്നുവെന്ന് കാണിച്ച് കഴിഞ്ഞ മാസം 24നാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. അതിനുശേഷം ശബരിമല ദര്‍ശനത്തിനായുള്ള ആദ്യ ശ്രമത്തിനുശേഷം ഇവരെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്കി. എന്നാല്‍ ഇവര്‍ കണ്ണൂരില്‍ ഉണ്ടെന്നും സുരക്ഷിതയാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: