തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്ന കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ ലോകായുക്ത ബെഞ്ച് ഉത്തരവിട്ടു. കേരള യൂണിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്.എസ് ശശികുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍നായര്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും അകമ്പടി പോകവെ അപകടത്തില്‍ മരിച്ച പോലീസുകാരന്റെ കുടുംബത്തിന് അപേക്ഷ പോലും ഇല്ലാതെ ദുരിതാശ്വാസനിധിയില്‍ നിന്നും ലക്ഷങ്ങല്‍ അനുവദിച്ചതായാണ് പരാതി.
മന്ത്രിസഭായോഗത്തില്‍ ഉള്‍പ്പെടുത്താതെയായിരുന്നു തീരുമാനം. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ വി.എസ് സുനില്‍ കുമാറിനെയും അക്കാലത്ത് മന്ത്രിമാരല്ലാതിരുന്നതിനാല് ഇ.പി ജയരാജനെയും എ.കെ ശശീന്ദ്രനെയും ഹര്‍ജിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ദുരിതാശ്വാസ നിധി മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്തല്ലാത്തതിനാല്‍ ചട്ടപ്രകാരം മാത്രമെ വിനിയോഗിക്കാന്‍ പാടുള്ളുവെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. എന്നാല്‍ ബജറ്റില്‍ അനുവദിച്ച തുക സര്‍ക്കാരിന്റെ ഇഷ്ടാനുസരണം വിനിയോഗിക്കാമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായര്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: