കൊച്ചി: എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടുന്ന വിഷയത്തില്‍ കെഎസ്ആര്‍ടിസി വഴുതിക്കളിക്കുകയാണെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിയില്‍ പുറം വാതില്‍ വഴിയുള്ള നിയമനത്തിന് അനുവദിക്കില്ലെന്നും കോടതി അറിയിച്ചു.
താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇത്തരത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്. അതിനിടെ സ്ഥിരം കണ്ടക്ടര്‍മാരെ നിയമിച്ചതുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകള്‍ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന കോടതി ഉത്തരവിനുശേഷം 1421 പേര് പി എസ് സി വഴി ജോലിയില്‍ പ്രവേശിച്ചതായി കെ എസ് ആര് ടി സി സത്യവാങ്മൂലം നല്കി.
എത്ര ഒഴിവുകള്‍ ശേഷിക്കുന്നുവെന്ന് കണക്കുകള്‍ പരിശോധിച്ചുവരിയാണെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന ശുപാര്‍ശ പരിഗണനയിലുണ്ടെന്നും കെ എസ് ആര് ടി സി സത്യവാങ്മൂലം നല്കി. ഇതുസംബന്ധിച്ചുള്ള വിശദമായ വാദത്തിന് ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: