ന്യുദല്‍ഹി : ജെഎന്‍യുവില്‍ നടന്ന റാലിയില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ച കേസില്‍ ഈ മാസം 19ന് വാദം കേള്‍ക്കും. പട്യാല ഹൗസ് കോടതി പരിഗണിക്കുന്ന കേസില്‍ ജഡ്ജി ദീപക് ഷെരാവത്ത് അവധിയിലായതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് ശനിയാഴ്ചത്തേയ്ക്ക് മാറ്റിവെച്ചത്.
കേസില്‍ സിപിഐ വിദ്യാര്‍ത്ഥി നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ കനയ്യ കുമാര്‍, സെയ്ദ് ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ, കശ്മീര്‍ സ്വദേശുികളആയ അക്വിബ് ഹുസൈന്, മുജീബ് ഹുസൈന്, മുനീബ് ഹുസൈന് ഉമര്‍ ഗുല്‍, റെയ്സ് റസൂല്‍, ബഷ്റാത്ത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവര്‍ക്കെതിരെ ദല്‍ഹി പോലീസ് കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1200 പേജുള്ള കുറ്റപത്രത്തില്‍ 10 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.
രാജ്യദ്രോഹം, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കല്‍, അനധികൃതമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് ദല്‍ഹി പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പാര്‍ലമെന്റ് ഭീകരാക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി 9ന് കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ജെഎന്‍യുവില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം. കൂടാതെ അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും പോലീസ് ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: