ന്യൂദല്‍ഹി : വൃക്കസംബന്ധമായ ചികിത്സയ്ക്കായി ജയ്റ്റ്ലി യുഎസില്‍. വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം തുടര്‍ ചികിത്സയ്ക്കായാണ് പോയിരിക്കുന്നത്.
ഞായറാഴ്ച അമേരിക്കയിലേക്ക് തിരിച്ച അദ്ദേഹം ഫെബ്രുവരി ഒന്നിനുള്ള ബജറ്റ് സമ്മേളനത്തിന് മുമ്പു തന്നെ ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെയ്റ്റ്ലി അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാകും 2019ലേത്.
2018 മെയ് 14നാണ് ജെയ്റ്റ്ലിയുടെ വൃക്ക മാറ്റിവെച്ചത്. അന്ന് റെയില്‍മന്ത്രി പീയുഷ് ഗോയലാണ് ധനമന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കിയത്. ദല്‍ഹി എയിംസ് ആശപത്രിയിലാണ് ജെയ്റ്റ്ലി ആദ്യം ചികിത്സ തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: