കൊല്ലം : ആലപ്പാട് കരിമണല്‍ ഖനനം നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും ഐആര്‍ഇയ്ക്കും നോട്ടീസയച്ചു. പ്രദേശവാസികളായ കെ.എം. ഹുസൈന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുവരെ ആലപ്പാട് ഖനനം നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഫയലില്‍ സ്വീകരിച്ച ഹര്‍ജി വിശദമായ വാദത്തിന് ഒരാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
കരിമണല്‍ ഖനനത്തെ തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ മുല്ലക്കര രത്നാകരന് എംഎല്‍എ അധ്യക്ഷനായ സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. എന്നാല്‍ സംഘത്തിന്റെ നിര്‍ദ്ദേശങ്ങളെല്ലാം അവഗണിച്ചുകൊണ്ടാണ് ആലപ്പാട് ഖനനം നടത്തുന്നത്. ഇത് അടിയന്തിരമായി നിര്‍ത്തിവെയ്ക്കണമെന്നും ഹുസൈനിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: