കൊച്ചി : സംസ്ഥാനത്തെ ഫ്ളക്സ് നിരോധനം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയാണെന്ന് ഹൈക്കോടതി. പൊതു നിരത്തുകള്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവുണ്ടായിട്ടും മാറ്റാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇത്തരത്തില്‍ വിമര്‍ശനവുമായി എത്തിയത്.
അതേസമയം ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സ്ത്യവാങ്മൂലം നല്‍കാത്തതിനേയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിഷേധാത്മക നിലപാട് ഇനിയും തുടരുകയാണെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി താക്കീത് നല്‍കിയിട്ടുണ്ട്. ഫ്ളക്സുകള്‍ നശിപ്പിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന നിരീക്ഷണത്തിലാണ് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
ഇതുപ്രകാരം പൊതു സ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഫ്ളക്സും ഹോര്‍ഡിങ്ങും വെച്ചാല്‍ പോലീസിന് കേസെടുക്കാം. നിയമലംഘനം ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരേയും കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: