കൊച്ചി: പേട്ട മുതല്‍ തൃപ്പൂണിത്തുറ എസ്എന്‍ ജങ്ഷന് വരെയുള്ള മെട്രോ നിര്‍മ്മാണം ഫെബ്രുവരിയില്‍ ആരംഭിക്കും. രണ്ട് കിലോമീറ്റര്‍ സ്ഥലപരിശോധന പൂര്‍ത്തിയായി. സ്ഥലമേറ്റെടുക്കലും അടുത്തമാസം പൂര്‍ത്തിയാക്കും. 160 വ്യക്തികളില്‍ നിന്നും ഷോപ്പിന്റെ ഉടമകളില്‍ നിന്നും 1.12 ഹെക്ടറാണ് ഏറ്റെടുക്കുന്നത്.
ഇവരുടെ പുനരധിവാസത്തിനുള്ള ശ്രമം പൂര്‍ത്തിയാക്കി തിരുവനന്തപുരം കമ്മീഷണറേറ്റ് അംഗീകാരത്തിനായി സമര്‍പ്പിച്ചതായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അംഗീകാരം ലഭിക്കുന്നതോടെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഗസറ്റില്‍ പ്രസിദ്ധീകരിക്കും. അടുത്ത മാസം നിര്‍മ്മാണം തുടങ്ങും.
2014ല്‍ ഭരണാനുമതി ലഭിച്ച പദ്ധതി ജനുവരിയില്‍ നിര്‍മ്മാണം ആരംഭിക്കാനായിരുന്നു തീരുമാനം. പേട്ട മുതല്‍ എസ്എന്‍ ജങ്ഷന് വരെയുളള ഒന്നര കിലോ മീറ്ററാണ് മെട്രോയ്ക്കുള്ള പണികള്‍ നടത്തേണ്ടത്.
മെട്രോ തൃപ്പൂണിത്തുറ വരെ എത്തുന്നതോടെ വൈറ്റില വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: