കൊച്ചി: സാമ്പത്തിക രംഗത്തെ പാശ്ചാത്യ പ്രമാണങ്ങള്‍ പിശകിയെന്ന് ആഗോള വിദഗ്ദ്ധര്‍ തിരിച്ചറിഞ്ഞതാണ് സമഗ്ര മാറ്റമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ഐസിഎസ്എസ്ആര്‍) മെമ്പര്‍ സെക്രട്ടറി ഡോ. വി.കെ. മല്‍ഹോത്ര. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ജ്ഞാനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില പാശ്ചാത്യരാജ്യങ്ങളുടെ സാമ്പത്തിക പ്രമാണങ്ങളായിരുന്നു പല രാജ്യങ്ങള്‍ക്കും മാതൃക. അങ്ങനെ സാമ്പത്തിക കമ്മി, മിച്ചം, ആസൂത്രണം, ചെലവിടല്‍ തുടങ്ങിയ പല പ്രയോഗങ്ങളും രീതികളുംഅവര് പിന്തുടര്ന്നു.
അമേരിക്കന്‍ നയങ്ങള്‍ക്കനുസൃതമായ ഐഎംഎഫിന്റെ നയങ്ങള്‍ തിരുത്തിയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഉണ്ടാക്കിയത്. വിശാല വിപണിക്കാണ് സാധ്യതയെന്നു കണ്ടായിരുന്നു ഇത്. ഇന്ന് ബ്രിട്ടണ് യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രക്സിറ്റിലൂടെ പുറത്തുപോയി. കൂടുതല്‍ രാജ്യങ്ങള്‍ വരും നാളുകളില്‍ പോകും.
യൂറോപ്പ്, ബ്രിട്ടണ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയിലെ ഏഴ്-എട്ട് ശതമാനം വളര്‍ച്ചാ നിരക്കും 10 % വരെ സാധ്യതയും കണ്ട്, ഇങ്ങോട്ടേക്ക് ചായുകയാണ്. അവര്‍ ചൈനയിലും ഈ വളര്‍ച്ച കാണുന്നെങ്കിലും ഇന്ത്യയിലെപ്പോലെ സ്വാതന്ത്ര്യം കിട്ടില്ലെന്നതിനാലാണ് ഈ ചായ്വെന്ന് മല്‍ഹോത്ര വിശദീകരിച്ചു.
അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്താണ് നമ്മുടെ സാമ്പത്തിക പ്രമാണങ്ങളില്‍ കാതലായ മാറ്റം ഉണ്ടായത്. അതിനു ശേഷം ഇപ്പോള്‍ നാലര വര്‍ഷത്തെ ഭരണത്തില്‍ മൂന്നുവര്‍ഷത്തിലേറെയായി ഈ മാറ്റത്തിന്റെ അടിത്തറയിലാണ് ഇന്ത്യന്‍ സാമ്പത്തിക മേഖല. പത്തും ഇരുപതും വര്‍ഷത്തേക്കുള്ള സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തനം.
ആള്‍ട്ടര്‍നേറ്റീവ് അപ്രോച്ചസ് ചീഫ് സ്ട്രാറ്റജിസ്റ്റ് ഡോ. തുള്‍സി തവാറി, വിയന്ന യുനിഡോ മുന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഡോ. ജബമാലി, ഹരിയാന വിശ്വകര്‍മ സ്കില്‍ യുണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ഋതു ബജാജ്, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക് പ്രൊഫസര്‍ ഡോ. ബി. രാമസ്വാമി, അജ്മീര്‍ എംഡിഎസ് യൂണിവേ്ഴ്സിറ്റി മുന്‍ വിസി: ഡോ. മോഹന്‍ലാല്‍ ഛിപ്പാ, കോന്നി എന്‍എസ്എസ് കോളെജിലെ ഡോ. വി.എന്‍.എസ്. പിള്ള, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലെ ഡോ. പ്രിയേഷ്. സി.എ, തിരുവനന്തപുരം ലോ കോളെജ് അസി. പ്രൊഫസര്‍ വി.പി. മിഥുന് എന്നിവര്‍ വിവിധ വിഷയങ്ങളിലെ സെമിനാറുകൡ സംസാരിച്ചു.
ഭാരതീയ വിചാരകേന്ദ്രവും പ്രജ്ഞാ പ്രവാഹും ചേര്‍ന്ന് നടത്തുന്ന ദ്വിദിന സെമിനാര്‍ ഡയറക്ടര്‍ പി. പരമേശ്വരനും ഡോ. മല്‍ഹോത്രയും ചേര്‍ന്ന് വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. വിചാരകകേന്ദ്രം അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് ജ്ഞാനസമാഗമത്തെക്കുറിച്ച് വിവരിച്ചു. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു സ്വാഗതവും സെമിനാര്‍ കമ്മിറ്റി ചെയര്മാന് സാബു സഹദേവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: