തിരുവനന്തപുരം : ശബരിമലയില്‍ ആചാര ലംഘനം ലക്ഷ്യമിട്ടെത്തിയ സിപിഎം പ്രവര്‍ത്തകരായ യുവതികളെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത് ഗുണ്ടായിസവും പ്രാകൃതമാണ്. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ല. വ്രതമെടുത്താണ് യുവതികളെത്തിയതെന്നും കടകംപള്ളി വാദിച്ചു.
ശബരിമലയില്‍ ആചാരലംഘനത്തിനെത്തിയ രേഷ്മ നിശാന്ത്, ഷാനില എന്നിവരെ ഭക്തര്‍ തടഞ്ഞതിന് തൊട്ടു പിന്നാലെയാണ് ദേവസ്വം മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന.
ശബരിമലയില്‍ എത്തുന്ന യുവതികളുടെ പ്രായം നോക്കാന്‍ പറ്റില്ല. പോലീസ് ശബരിമലയില്‍ സംയമനം പാലിക്കുകയായിരുന്നു. നൂറുകണക്കിന് യുവതികള്‍ ശബരിമലയില്‍ എത്തിയിട്ടുണ്ടെന്നും കടകം പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: