ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നതിന് പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ടുവെച്ച ബ്രക്സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി. അഞ്ചു ദിവസം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ചൊവ്വാഴ്ച രാത്രി നടന്ന വോട്ടെടുപ്പില്‍ 432 വോട്ടുകള്‍ക്കാണ് കരാര്‍ തള്ളിയത്. 202 പേരാണ് ബ്രക്സിറ്റിനെ അനുകൂലിച്ചത്.
ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നൂറോളം അംഗങ്ങളും ഇവര്‍ക്കൊപ്പം കരാറിനെ എതിര്‍ത്തതാണ് ബ്രിക്സിറ്റ് കരാര്‍ തള്ളാനുള്ള മുഖ്യ കാരണം. അതേസമയം രാജ്യത്തിന്റെ നന്മയ്ക്കാണെന്നും പാര്‍ലമെന്റ് അംഗങ്ങള്‍ ഇതിനായി കരാറിനൊപ്പം നില്‍ക്കണമെന്ന് മേയ് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. യൂറോപ്യന്‍ യൂണിയന് വിടുന്നതിന് ബ്രിട്ടന്റെ താത്പ്പര്യം ഹനിക്കുന്ന വ്യവസ്ഥകളാണ് കരാറില്‍ ഉള്ളത്. അതുകൊണ്ട് കരാറിന് അംഗീകാരം നല്‍കില്ലെന്നും പ്രതിപക്ഷം ഉള്‍പ്പടെയുള്ള അംഗങ്ങള്‍ അറിയിച്ചു.
2016 ജൂണ്‍ 23നാണ് ബ്രക്സിറ്റ് ഹിത പരിശോധന നടന്നത്. അന്ന് 51.9 ശതമാനം അംഗങ്ങള്‍ യൂറോപ്യന്‍ യൂണിയന് വിടാനാണ് നിര്‍ദ്ദേശം വെച്ചത്. ഇതിന്റഎ അടിസ്ഥാനത്തിലാണ് ബ്രക്സിറ്റ് കരാര്‍ കൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. 2019 മാര്‍ച്ചിനകം കരാര്‍ പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ പാര്‍ലമെന്റ് ബ്രിക്സിറ്റിന് അംഗീകാരം നല്‍കാത്ത സാഹചര്യത്തില്‍ തെരേസ മേയ് പ്രധാനമന്ത്രി സ്ഥാനവും പാര്‍ട്ടി നേതൃത്വവും രാജിവെയ്ക്കുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: