ന്യൂദല്‍ഹി: ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഖനനത്തിനെതിരെ ട്രിബ്യൂണല്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സമൂഹമാധ്യമത്തില്‍ വൈറലായ ആലപ്പാട് സ്വദേശി കാവ്യയുടെ വീഡിയോ സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് ട്രിബ്യൂണല്‍ കേസെടുത്തത്. അതിനിടെ ആലപ്പാട് പ്രദേശത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. വ്യവസായ മന്ത്രി ഇ.പി ജയരാജനും ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
മലപ്പുറത്ത് നിന്നുള്ളവര്‍ സമരത്തിന് പിന്നിലുണ്ടെന്ന ഇ.പി ജയരാജന്റെ പ്രസ്താവന വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: