തിരുവനന്തപുരം : ശബരിമല നടയടയ്ക്കുന്ന ജനുവരി 20ന് തലസ്ഥാനത്ത് ശബരിമല കര്‍മ്മ സമിതി വന്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നു. മാതാ അമൃതാനന്തമയിയും ഇതിനെ അനുകൂലിച്ച് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പരിപാടിയില്‍ രണ്ട് ലക്ഷം അയ്യപ്പഭക്തന്മാരെ ഉള്‍ക്കൊള്ളിക്കാനാണ് ആസൂത്രണം ചെയ്യുന്നതെന്ന് ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്വീനക് എസ്ജെആര്‍ കുമാര്‍ അറിയിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ആധ്യാത്മികാചാര്യന്മാരും, സാമുദായിക സംഘടനാ നേതാക്കളും സന്നിഹിതരാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീശ്രീ രവിശങ്കര്‍ ഉള്‍പ്പടെയുള്ള നേതാക്കളേയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീജില്ലകളില്‍ നിന്നുള്ള വിശ്വാസികളുടെ നാമജപയാത്രയും ഇതിനോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
സംഗമത്തിന്റെ ഭാഗമായി 18ന് രാവിലെ തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ അയ്യപ്പ മണ്ഡപങ്ങള്‍ ഒരുക്കും. ഈ കേന്ദ്രങ്ങളില്‍ മൂന്നു ദിവസത്തേയ്ക്ക് അയ്യപ്പ വിഗ്രഹം വെച്ച് വിളക്കും പൂജയും ഉണ്ടാകും. 18ന് വൈകീട്ട് നഗരത്തില്‍ വനിതകളുടെ നേതൃത്വത്തില്‍ വാഹനപ്രചാരണ യാത്രയും നടത്തും.
ശബരിമല ആചാര സംരക്ഷണത്തിനായി 18ന് സെക്രട്ടറിയേറ്റ് വളയല്‍ സമരമാണ് കര്‍മ്മ സമിതി ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അത് മാറ്റി അയ്യപ്പ ഭക്ത സംഗമം സംഘടിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: