കൊല്‍ക്കത്ത : ബിജെപിക്ക് വിരുദ്ധമായി പൊതുവേദനയുണ്ടാക്കാനുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. മെഗാ പ്രതിപക്ഷ റാലിയെന്ന പേരില്‍ സംഘടിപ്പിക്കാനിരുന്ന പരിപാടിയില്‍ നിന്ന് ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും, സോണിയ ഗാന്ധിയും പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് മമതയ്ക്ക് തിരിച്ചടിയായത്.
എന്‍ഡിഎയ്ക്കെതിരെ 19ന് പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി റാലി സംഘടിപ്പിക്കാനാണ് മമത തീരുമാനിച്ചിരുന്നത്. എന്നാല്‍ മമതയോടൊപ്പം വേദി പങ്കിടുന്നതില്‍ ബംഗാളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതാണ് സോണിയ ഗാന്ധിയും രാഹുലും പങ്കെടുക്കില്ലെന്ന് അറിയിച്ചത്. പകരം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്.
അതിനിടെ റാലിയില്‍ നിന്ന് ഇടതു പാര്‍ട്ടികളും പിന്മാറുന്നതായി അറിയിച്ചു. മമത അധികാരത്തില്‍ എത്തിയതുശേഷം സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്ന മര്‍ദ്ദനങ്ങളും അക്രമങ്ങളും പെട്ടന്ന് മറക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ റാലിക്കില്ലെന്ന് ഇടതുപക്ഷ സംസ്ഥാന നേതൃത്വവും അറിയിച്ചിട്ടുണ്ട്.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മുന്‍കൂര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബിഎസ്പി നേതാവ് മായാവതി റാലിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: