മുംബൈ : അറ്റകുറ്റപ്പണികള്‍ക്കായി മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളും ഭാഗികമായി അടച്ചിടുന്നു. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് 30 വരെ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് റണ്‍വേകള്‍ അടച്ചിടുന്നത്.
പ്രതിദിനം 950ഓളം സര്‍വ്വീസുകളാണ് ഛത്രപതി ശിവജി രാജ്യാന്ത്ര വിമാനത്താവളത്തില്‍ ഉള്ളത്. ഇവിടെ നിലവില്‍ രണ്ട് റണ്‍വേകള്‍ ഉണ്ടെങ്കിലും അവ തമ്മില്‍ കുറുകെ കിടക്കുന്നതിനാല്‍ ഒരു സമയം ഒരു റണ്‍വേ മാത്രമാണ് ഉപയോഗിക്കുന്നത്. 22 ദിവസത്തോളമുള്ള ഈ ഭാഗിക നിയന്ത്രണത്തെ തുടര്‍ന്ന് പ്രതിദിനം 240 വിമാന സര്‍വ്വീസുകള്‍ വരെ മുടങ്ങാന്‍ സാധ്യയുണ്ട്. പല വിമാനക്കമ്പനികളും ഈ കാലയളവില്‍ സമീപ റൂട്ടിലേക്ക് വിമാനങ്ങള്‍ വഴിമാറ്റിവിടുമെന്നും സൂചനയുണ്ട്.
അതേസമയം മുന്‍ കൂട്ടി സീറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുമെന്നും, സാധ്യമാണെങ്കില്‍ മറ്റുവിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുമെന്നും മുംബൈ വിമാനത്താവള വക്താവ് അറിയിച്ചു. അതേസമയം ഹോളി ഉത്സവവത്തോടനുബന്ധിച്ച് മാര്‍ച്ച് 21ന് റണ്‍വേ അടച്ചിടുന്നത് ഒഴിവാക്കും.
അറ്റകുറ്റപ്പണിയുടെ പശ്ചാത്തലത്തില്‍ ചെറു വിമാനങ്ങള്‍ക്ക് പകരം കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന വലിയ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ഉചിതമാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഈ കാലയളവില്‍ മുംബൈയിലേക്കും, തിരിച്ചും ഈ നഗരങ്ങളിലേക്കുള്ള വിമാനയാത്രയ്ക്കുള്ള നിരക്കില്‍ 70 മുതല്‍ 80ശതമാനം വരെ വര്‍ധനവ് ഉണ്ടാകുമെന്ന് വിദഗ്ധര്‍ അറിയിച്ചു. മറ്റു സ്ഥലങ്ങളിലക്കുള്ള ടിക്കറ്റ് ചെലവില്‍ 25 മുതല്‍ 25 ശതമാനം വരെയാണ് വര്‍ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: