ന്യൂദല്‍ഹി: പുരുഷന്മാരുടെ തുണയില്ലാതെ ഇക്കുറി 2300ലേറെ വനിതകള്‍ ഹജ്ജിനു പോകുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് മെഹ്റം( പുരുഷ സഹായി) ഇല്ലാതെ ഇത്രതധികം സ്ത്രീകള്‍ ഹജ്ജിനു പോകുന്നത്.
ദല്‍ഹി ആര് കെ പുരത്തെ പുതിയ ഹജ്ജ് ഡിവിഷന് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷന്മാരുടെ സഹായമില്ലാതെ ഹജ്ജിനു പോകാന്‍ അനുമതി തേടി 2340 സ്ത്രീകളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അപേക്ഷ നല്‍കിയിട്ടുള്ളത്.
പുരുഷന്മാര് കൂടെയില്ലാതെ, സ്ത്രീകള്‍ ഒറ്റയ്ക്ക് ഹജ്ജിനു പോകുന്നതിനുള്ള വിലക്ക് കഴിഞ്ഞ വര്‍ഷമാണ് മോദി സര്‍ക്കാര്‍ നീക്കിയത്.
കഴിഞ്ഞ വര്‍ഷം ആയിരത്തിലേറെ സ്ത്രീകള്‍ മെഹ്റം ഇല്ലാതെ പോകുകയും ചെയ്തിരുന്നു. 2018ല്‍ ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം റിക്കാര്‍ഡിട്ടു, അതും സബ്സിഡിയില്ലാതെ. കഴിഞ്ഞവര്‍ഷം 1,75,025 പേരാണ് ഇവിടെ നിന്ന് ഹജ്ജിനു പോയത്. ഇവരില്‍ 48 ശതമാനം സ്ത്രീകളാണ്. ഇവര്‍ സബ്സിഡിയില്ലാതെയാണ് പോയതും.
ഹജ്ജിനുള്ള ചരക്ക് സേവന നികുതി 18ല്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചിട്ടുമുണ്ട്. ഇതുവഴി തീര്‍ഥാടകര്‍ക്ക് 113 കോടി രൂപ ലാഭിക്കാന്‍ കഴിയും. ജിഎസ്ടി കുറച്ചതിനാല്‍ വിമാനയാത്രക്കൂലിയും ഗണ്യമായികുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: