കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ ഇടത് തീവ്രവാദ സംഘടനകള്‍ ആര്‍പ്പോ ആര്‍ത്തവം പരിപാടി സംഘടിപ്പിച്ചതിനു പിന്നില്‍ സിപിഎം. പരിപാടിയിലേക്ക് മുഖ്യമന്തി പിണറായി വിജയനെ ക്ഷണിച്ചത് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനാണ്.
പതിമൂന്നിന് ആര്‍പ്പോ ആര്‍ത്തവത്തിന്റെ രാഷ്ട്രീയ സാംസ്കാരിക സമ്മേളന ഉദ്ഘാടനം മുഖ്യമന്ത്രി സമ്മതിച്ചിരുന്നതാണ്. പരിപാടിക്ക് വേണ്ട എല്ലാ സഹായ സഹകരണവും ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി സംഘാടകര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോര്‍ഡ് നഗരത്തിന് പ്രദര്‍ശിപ്പിച്ചിരുന്നു. 13 ന് രാവിലെയാണ് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കില്ലന്ന വിവരം സംഘാടകര്‍ അറിയുന്നത്.
കൊച്ചിയിലുണ്ടായിരുന്ന മുഖ്യമന്ത്രിയെ സിപിഎംജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും പി. രാജീവും പരിപാടിയുടെ കാര്യം ഓര്‍മ്മിപ്പിക്കുകയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സമയക്കുറവുകൊണ്ടാണ് മുഖ്യമന്ത്രി വരാതിരുന്നതെന്നാണ് സംഘാടകരെ അറിയിച്ചത്.
മുഖ്യമന്ത്രി പരിപാടിക്ക് വരുമെന്ന് പറഞ്ഞില്ല എന്നത് കളവാണന്ന് സംഘാടകരിലൊരാളായ അഡ്വ.ടി.ബി. മിനി ഫേസ്ബുക്കില്‍ എഴുതി. ഔദോഗ്യമായി സി.എന്‍ മോഹനന് അറിയച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വരുമെന്ന് പ്രഖ്യാപിച്ചതെന്നും സിപിഎം സഹായ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും മിനി പറയുന്നു. മുഖ്യമന്ത്രിക്ക് സമയമുണ്ടായില്ല എന്നുപറഞ്ഞാലോ,നിലപാടുണ്ടായില്ല എന്നു പറഞ്ഞാലോ പ്രശ്നമില്ല, വരുമെന്ന് പറഞ്ഞില്ല എന്നത് കളവാണെന്നാണ് മിനി എഴുതുന്നു.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടാണ് ചുംബന സമരക്കാരും ഇടത് തീവ്രവാദ സംഘടനകളും പങ്കെടുത്ത ആര്‍പ്പോ ആര്‍ത്തവം സംഘടിപ്പിച്ചത്. മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സും ശബരിമലയില്‍ ആചാരലംഘനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും പങ്കെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: