തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ത്തതിന്റെ പേരിലാകും കേരളത്തിന്റെ അവസാന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ തകരുന്നതെന്ന് ബിജെപി തിരുവന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്. ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ 45-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമയുടെ നിരാഹാരസമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടക്കും. വി.ടി രമയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും പിന്മാറില്ലെന്ന് രമ പറഞ്ഞു.
ഏറ്റവും നിക്യഷ്ടനായ മുഖ്യമന്ത്രിയായി പിണറായി വിജയന് മാറി. കേരളത്തിലെ അമ്മമാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജനതയും വെറുത്ത ഒരു മുഖ്യമന്ത്രി വേറെ ഉണ്ടായിട്ടില്ലെന്നു സുരേഷ് പറഞ്ഞു.
ശബരിമലയില്‍ കമ്മ്യൂണിസം നടപ്പാക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത്. ജാതിയുടേയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കാനും ശ്രമം നടക്കുന്നു. മതില്‍കെട്ടി നവോത്ഥാനം ഉണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ല. ആര്‍ത്തവ സമരക്കാരെയാണ് മുഖ്യമന്ത്രി ഇപ്പോള്‍ നവോത്ഥാന നായകരാക്കാന്‍ ശ്രമിക്കുന്നത്, സുരേഷ് പറഞ്ഞു.
അയ്യപ്പ വിശ്വാസികളെ അവഹേളിക്കുന്ന നിലപാടാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഓരോ ദിവസവും സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന് ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു.
മഹിളാമോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സ്വപ്ന സുരേഷ് സ്വാഗതം പറഞ്ഞു. ശബരിമലയെ തകര്‍ക്കാനുളള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെയും, ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തജനവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: