പട്ടാമ്പി: ഗോവയിലേക്ക് കടത്താനായി ലോറിയില്‍ കയറ്റുകയായിരുന്ന 1805 കിലോ ചന്ദനം പിടികൂടി. വിപണിയില്‍ ഒന്നേകാല്‍ കോടിയോളം രൂപ വിലവരുന്ന ചന്ദനമാണ് കൊപ്പം പോലീസ് പിടികൂടിയത്. മുളയങ്കാവ് വിദ്യാനികേതന്‍ സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ ലോറിയില്‍ കയറ്റുകയായിരുന്ന ചന്ദനമുട്ടികള്‍ എസ് ഐ എം.ബി.രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടിച്ചെടുത്തത്.
പ്ലാസ്റ്റിക് പെട്ടികള്‍ വച്ച് മറച്ച നിലയിലായിരുന്നു ഇവ. മുളയങ്കാവ് സ്വദേശികളായ പറക്കളത്തില്‍ വീട്ടില്‍ രാജന് (37), മപ്പാട്ട് കര പടപറമ്പില് മൊയ്തു മകന് മുഹമ്മദ് (29) എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ലോറിയും ചെറിയ പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: